അവൾ വാശിപിടിച്ചു പറഞ്ഞത് ഞാൻ നന്നായി ഓര്‍ക്കുന്നു — ട്രിവാന്‍ഡ്രത്ത് തന്നെ പഠിക്കും, ദൂരെയെങ്ങും പോവില്ല, ഹോസ്റ്റലില്‍ നിന്ന് പഠിക്കില്ല എന്നായിരുന്നു വാശി.
അതുകൊണ്ടാണ് ട്രിവാന്‍ഡ്രത്തുള്ള ബെഥനി നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറപ്പി ഞാൻ സെലക്റ്റ് ചെയ്യാൻ കാരണം. അവിടെ തന്നെയായിരുന്നു ഞാനും പഠിച്ചത്. മാനേജ്മെന്റ് ലെവലിലുള്ളവരോട് ഞാൻ നല്ല സൗഹൃദത്തിലായിരുന്നു. എന്റെ ബിസിനസ്സുകൾ തന്നെയാണ് അതിന്റെ കാരണം.
അവിടെ വിളിച്ച് ധ്വനിയുടെ കഴിഞ്ഞുപോയ BPT പഠിത്ത കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയ ശേഷം അവരോട് കാര്യങ്ങൾ ആരാഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അവരുമായി ചില ഏപ്പാടുകളും ചെയ്തിട്ട് അവർ പറഞ്ഞ മൂന്ന് എക്സാമിന് വേണ്ടിയുള്ള ഫീസും, അഡ്മിഷൻ ഡൊണേഷനും ഞാൻ ഓൺലൈൻ മുഖേനെ അടച്ചിട്ട് റെസിപ്റ്റിന്റെ സോഫ്റ്റ് കോപ്പി എനിക്ക് മെയിൽ ചെയ്യിപ്പിച്ചു. റെസിപ്റ്റ് കൂടാതെ ധ്വനിക്ക് ആവശ്യമുള്ള ഒരു ഹാന്‍ഡ് ബുക്കും കുറെ മെറ്റീരിയൽസും അവർ എനിക്ക് വാട്സാപ്പിൽ അയച്ചും തന്നു.
ഒടുവില്‍ എല്ലാം കഴിഞ്ഞ് സമാധാനത്തോടെ ഞാൻ വണ്ടി ഓടിച്ചു.
സമാധാനം കിട്ടിയെങ്കിലും എന്റെ ക്ഷീണം കൂടി കൂടി വരുന്നുണ്ടായിരുന്നു. നന്നായി ഉറക്കം വരാനും തുടങ്ങി. അതുകൊണ്ട് രണ്ട് മണിക്കൂര്‍ റെസ്റ്റെടുക്കാനായി വൈകിട്ട് 4 മണിയോടെ ഒരു ഹോട്ടലിൽ കൊണ്ട് നിര്‍ത്തി.
“ധ്വനി…,” തല തിരിച്ച് പുറകോട്ട് നോക്കി ഞാൻ വിളിച്ചു. പക്ഷേ ഒന്നും അറിയാതെ അവള്‍ ആഴ്ന്ന ഉറക്കത്തിൽ ആയിരുന്നു.
