”അതെന്താ? പെണ്ണിന് വല്ല കുഴപ്പവുമുണ്ടോ?”
ഭവാനി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. “കുഴപ്പമോ? എന്ത് കുഴപ്പം! അവളൊരു ഒന്നൊന്നര സാധനമാ ഗോവിന്ദേട്ടാ… കണ്ടാൽ നല്ല ഐശ്വര്യമുള്ള രൂപം. വാലിട്ടെഴുതിയ കണ്ണ്, നല്ല വിടർന്ന നെഞ്ച്, നടക്കുമ്പോൾ കുലുങ്ങുന്ന ആ ഇടുപ്പ്… സത്യം പറഞ്ഞാൽ എന്റെ ഒരു 20 വയസ്സു കുറഞ്ഞ പ്രായം പോലെ തോന്നി എനിക്ക്.”
ഗോവിന്ദന്റെ കണ്ണുകൾ ഒന്ന് വിടർന്നു. “അപ്പോ കൊച്ചമ്മയെ പോലെ തന്നെ ഇരിക്കുമോ? എങ്കിൽ പിന്നെ സുഗുണന് ലോട്ടറിയാണല്ലോ അടിച്ചിരിക്കുന്നത്!”
”ലോട്ടറിയോ? എടാ ഗോവിന്ദാ… ലോട്ടറി അടിച്ചാലും അത് മാറാൻ അറിയണ്ടേ?” ഭവാനി സ്വരം താഴ്ത്തി. “ആ പെണ്ണിനെ കണ്ടാൽ അറിയാം, അവളൊരു തീപ്പൊരിയാണെന്ന്. വെറുതെ അടങ്ങി ഒതുങ്ങി ഇരിക്കുന്ന കൂട്ടത്തിലല്ല. നമ്മുടെ സുഗുണനാണെങ്കിൽ… നിനക്കറിയാലോ, ഒരു ഇല മറിച്ചിടാൻ പോലും മടിയുള്ളവനാ. അവനെക്കൊണ്ട് അവളെ താങ്ങാൻ പറ്റുമോ എന്നാ എന്റെ സംശയം.”
ഗോവിന്ദൻ അത് കേട്ട് ഉറക്കെ ചിരിച്ചുപോയി. അവൻ മീശ ഒന്ന് പിരിച്ചു.
”അതിന് ഭവാനി എന്തിനാ പേടിക്കുന്നത്? സുഗുണന് പറ്റിയില്ലെങ്കിൽ സഹായിക്കാൻ ഇവിടെ ആളുകൾ ഉണ്ടല്ലോ. തോട്ടത്തിലെ പണിക്ക് മാത്രമല്ല, ബാക്കി കാര്യങ്ങൾക്കും ഈ ഗോവിന്ദൻ റെഡിയല്ലേ?”
അത് കേട്ടതും ഭവാനിക്ക് ദേഷ്യം വന്നു. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. “ആഹാ… അങ്ങിനെ ഇപ്പൊ നീ വെള്ളമിറക്കണ്ട. അവൾ എന്റെ മരുമകളായിട്ടാ വരുന്നത്. നീ നോക്കുന്നത് എന്റെ മോന്റെ പെണ്ണിനെയാണെന്ന ബോധം വേണം.”
