ചെന്ന് വാതിൽ തുറന്നു. നോക്കിയപ്പോൾ അത് രാമഭദ്രൻ ചേട്ടനാണ്.
ഞാൻ: “ആഹാ… ചേട്ടനോ? വായോ, ഉള്ളിലോട്ട് വായോ.”
രാമഭദ്രൻ ചേട്ടൻ: “എങ്ങനെയുണ്ട് സാറേ ഇപ്പോൾ? മൈഗ്രേൻ ഇപ്പോൾ കുറവുണ്ടോ?”
ഞാൻ: “ഉവ്വ ചേട്ടാ… ഗുളിക കഴിച്ച് ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ നല്ല കുറവുണ്ട്.”
ഞാൻ: “അല്ല ചേട്ടാ, ഇന്നത്തെ ഡെലിവറി ഒക്കെ കഴിഞ്ഞോ?”
രാമഭദ്രൻ ചേട്ടൻ: “അതൊക്കെ കഴിഞ്ഞു സാറേ. ഇപ്പോൾ നേരം എത്രയായെന്നാ സാർ വിചാരിച്ചേ?”
ഞാൻ പെട്ടെന്ന് ഫോൺ എടുത്ത് സമയം നോക്കി. എന്റെ പടച്ചോനെ, 7 മണി കഴിഞ്ഞിരിക്കുന്നു! പഴയ കോളേജ് ഓർമ്മകളിലേക്ക് പോയതുകൊണ്ട് സമയം പോയത്
ഞാൻ അറിഞ്ഞതേയില്ല.
രാമഭദ്രൻ ചേട്ടൻ: “സാർ എന്തെങ്കിലും കഴിച്ചോ? ഇപ്പോൾ കുറച്ചു നേരമായല്ലോ എഴുന്നേറ്റിട്ട്.”
ഞാൻ: “ഇല്ല ചേട്ടാ… നേരം ഇത്രയായത് ഞാൻ അറിഞ്ഞില്ല.”
(രാമഭദ്രൻ ചേട്ടൻ എന്നെ ‘സാർ’ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ചിലർക്കെങ്കിലും തോന്നും, പ്രായത്തിൽ മൂത്തയാളല്ലേ, എന്നെ ഒന്ന് പേര് വിളിച്ചുകൂടെ എന്ന്. ഞാൻ ജോലിക്ക് കയറിയ കാലം മുതൽ പറയുന്നതാണ് എന്നെ പേര് വിളിച്ചാൽ മതിയെന്ന്. പക്ഷേ ചേട്ടന്റെ രീതി വേറെയാണ്. കമ്പനിയിലെ മാനേജർമാർ കേട്ടാൽ അത് നല്ലതല്ലെന്നും, ജോലി കഴിഞ്ഞാലും ആ ബഹുമാനം വേണമെന്നുമാണ് മൂപ്പരുടെ ഒരു വെപ്പ്. ഇടയ്ക്ക് ഡ്യൂട്ടി സമയത്ത് അറിയാതെ പേര് വിളിച്ചുപോയാൽ പ്രശ്നമാകുമെന്ന് കരുതിയാണ് ചേട്ടൻ
ഇങ്ങനെ വിളിക്കുന്നത്).
രാമഭദ്രൻ ചേട്ടൻ: “ഹാ… എനിക്ക് തോന്നി, അതുകൊണ്ടാ ഞാൻ ഇപ്പോൾ വിളിച്ചത്. എന്നാൽ നമുക്ക് പുറത്തുപോയി കഴിക്കാം.”
ഞാനും ചേട്ടനും കൂടി അടുത്തുള്ള ഹോട്ടലിൽ പോയി. ഉച്ചയ്ക്ക് ഞാൻ ഒന്നും കഴിക്കാത്തതുകൊണ്ട് നല്ലൊരു ബിരിയാണി കഴിച്ചു. ചേട്ടൻ പൊറോട്ടയും ചിക്കൻ കറിയും കഴിച്ചു. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ തിരികെ റൂമിലേക്ക് വന്നു.
ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ തിരികെ റൂമിലേക്ക് വന്നു.
റൂമിലെത്തി പതുക്കെ ബെഡിലേക്ക് ചാഞ്ഞപ്പോൾ രാമഭദ്രൻ ചേട്ടൻ എന്റെ അരികിൽ വന്നിരുന്നു.
രാമഭദ്രൻ ചേട്ടൻ: “അല്ല സാറേ, സാറിന്റെ കല്യാണ കാര്യം എന്തായി? ആലോചനകൾ ഒക്കെ എവിടെ വരെ ആയി?”
