കണ്ടപ്പോൾ അജയ് എന്നെ നോക്കി കണ്ണിറുക്കി.
അജയ്: “പിന്നെ ഒരു കാര്യം പറയട്ടെ വിസ്മയ… നിന്നെ ഇങ്ങനെ കരഞ്ഞ കണ്ണുകളോടെ കാണാൻ നല്ല ഭംഗിയുണ്ട്, അല്ലേടാ ഷാജൂ?”
അജയ് പറഞ്ഞത് കേട്ട് ഞാൻ ഒന്നു ചിരിച്ചു. “അതെ… ഇപ്പോൾ ഇവളുടെ മുഖം കാണാൻ വല്ലാത്തൊരു ഹോട്ട് ലുക്കാണ്. ശരിക്കും ഒരു പ്രത്യേക ചന്തം!”
ഇതു കേട്ടപ്പോൾ വിസ്മയയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അവൾ കണ്ണീർ തുടച്ചു കൊണ്ട് ഞങ്ങളെ നോക്കി.
വിസ്മയ: “ആ… ഇനി നിങ്ങൾ വിഷയം മാറ്റാൻ നിൽക്കണ്ട. അതിനുവേണ്ടി ഇങ്ങനെ കള്ളത്തരം ഒന്നും വിളിച്ചു പറയണ്ട കേട്ടോ.”
അജയ്: “ഞങ്ങൾ എന്തിനാടി കോപ്പേ നിന്നോട് കള്ളം പറയുന്നേ? ഉള്ള കാര്യം തന്നെയല്ലേ പറഞ്ഞത്. നീ ഇവനോട്
വേണമെങ്കിൽ ചോദിച്ചു നോക്ക്… നിന്റെ അമ്മൂമ്മ മരിച്ച വീട്ടിൽ വെച്ച് നിന്നെ കണ്ടപ്പോഴും എനിക്ക് ഇതുതന്നെയാ തോന്നിയത്. അത് ഞാൻ ഇവനോട് അത് പറയുകയും ചെയ്തിരുന്നു.”
അജയ് പറഞ്ഞത് കേട്ട് വിസ്മയ വിശ്വസിക്കാനാവാത്ത പോലെ എന്റെ മുഖത്തേക്ക് നോക്കി. “ആണോ ഷാജൂ?” എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. ഞാൻ ‘അതേടി കോപ്പേ’ എന്ന് മൗനമായി മറുപടി നൽകി.
ആ സമയത്താണ് കോളേജിലെ ബെൽ മുഴങ്ങിയത്. ഇന്റർവെൽ സമയം കഴിഞ്ഞിരിക്കുന്നു.
അജയ്: “ദാ ബെൽ അടിച്ചു. നീ വന്നേ… ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി മുഖമൊക്കെ കഴുകി വാ. ഈ കോലത്തിൽ വേറെ ആരെങ്കിലും കണ്ടാൽ പിന്നെ നിന്നെ ഞങ്ങൾക്ക് കിട്ടില്ല!”
ഒരു കോംപ്ലിമെന്റ് എന്ന രീതിയിൽ
