ഉമ്മ: “ചായ എടുത്തു വെച്ചിട്ടുണ്ട്, വേഗം
വന്ന് കുടിക്ക്.”
ഞാൻ: “ഗ്രൗണ്ടിൽ പോയതല്ലേ ഉമ്മ, ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.”
റൂമിലേക്ക് കയറിയപ്പോൾ എന്റെ മനസ്സിൽ വിസ്മയയുടെ ആ സ്പർശവും, നാളെ അജയ്യുടെ വീട്ടിൽ വെച്ച് നടക്കാൻ പോകുന്ന ആവേശകരമായ നിമിഷങ്ങളും മാത്രമായിരുന്നു. കുളി കഴിഞ്ഞ് ഉമ്മ തന്ന ചായയും കുടിച്ച് ഞാൻ ബെഡിൽ കിടന്നു
അപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്. നോക്കിയപ്പോൾ സബിത്താത്തയാണ്.
സബിത്താത്ത: “ഹലോ കുട്ടൂ… നീ നേരത്തെ വിളിച്ചിരുന്നോ? ഞാൻ മോനെ രണ്ട് ദിവസം അവിടെ നിർത്താൻ വേണ്ടി ഉമ്മയുടെയും വാപ്പയുടെയും അടുത്ത് കൊണ്ടാക്കാൻ പോയതായിരുന്നു. അവനെ അവിടെ
വിട്ട് തിരിച്ചു വരുമ്പോഴാണ് നിന്റെ കോൾ കണ്ടത്.”
ഞാൻ: “ആ… ഞാൻ ഗ്രൗണ്ടിൽ വെച്ച് ഒന്നു വിളിച്ചിരുന്നു ഇത്താത്താ.”
സബിത്താത്ത: (പതിയെ ശബ്ദം താഴ്ത്തി, കടുത്ത ആകാംക്ഷയോടെ) “എടാ കുട്ടൂ… നീ ഇന്നലെ എന്നോട് പറഞ്ഞില്ലേ ഒരു ടീച്ചറെ അവരുടെ വീട്ടിൽ കൊണ്ടാക്കാൻ പോയ കാര്യം. അവൾ നിനക്ക് ഒരു സർപ്രൈസ് ആണെന്നും ആരാണെന്ന് കണ്ടുപിടിക്കാൻ എനിക്ക് ഒരു ദിവസത്തെ സമയം തരാമെന്നും നീ പറഞ്ഞിരുന്നല്ലോ. ആ സമയം ഇന്ന് തീർന്നു മോനേ… ഞാൻ ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് ആലോചിച്ചിട്ടും എനിക്ക് ആളെ കിട്ടുന്നില്ല. നീ ഇന്ന് പറഞ്ഞു തരാമെന്ന് വാക്ക് തന്നതാ… പ്ലീസ്… ഒന്ന് പറയടാ, ആരാ ആ ടീച്ചർ?”
ഇത്താത്തയുടെ ആ വെപ്രാളവും ആകാംക്ഷയോടെയുള്ള ചോദ്യവും
കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ചിരി വന്നു. ഞാൻ കുറച്ചുനേരം മൗനം പാലിച്ചു, ഇത്താത്തയെ ഒന്നുകൂടി മുനയിൽ നിർത്തിയിട്ട് പതിയെ പറഞ്ഞു.
