ഞാൻ: “ഉമ്മേ… എനിക്ക് ഒരു ചായ എടുത്തേ. നല്ല കടുപ്പത്തിൽ വേണം.”
ഉമ്മ: “എന്താടാ ഇന്ന് ഇത്ര വൈകിയത്? രാത്രി നേരം വെളുക്കുവോളം ആ ഫോണിലും നോക്കി ഇരിക്കുകയായിരുന്നോ?”
ഞാൻ: (ചായ ഊതിക്കുടിച്ചു കൊണ്ട്) “ഏയ്… ചുമ്മാ ഓരോന്ന് ആലോചിച്ചു കിടന്നതാ ഉമ്മ. പിന്നെ ഉമ്മേ, ഞാൻ
ഇന്ന് അജയ്യുടെ വീട്ടിലേക്ക് ഒന്ന് പോവുകയാ. കോളേജ് ഇല്ലെങ്കിലും കുറച്ച് നോട്ട്സ് ഒക്കെ എഴുതി തീർക്കാനുണ്ട്.”
ഉമ്മ: “നീ എപ്പോഴും ആ അജയ്യുടെ കൂടെത്തന്നെയാണല്ലോ. അവന് പഠിക്കാൻ മിടുക്കനാണെന്ന് നീ പറഞ്ഞതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. നീ ആഹാരം കഴിച്ചിട്ട് പൊയ്ക്കോ.”
ഞാൻ: “ഉമ്മേ… പിന്നെ ഒരു കാര്യം. നാളെ രാവിലെ ഞാൻ സബിത്താത്തയെയും കൂട്ടി ടൗൺ വരെ ഒന്ന് പോകുന്നുണ്ട്. താത്തയ്ക്ക് കുറച്ച് ഡ്രസ്സും സാധനങ്ങളും ഒക്കെ വാങ്ങാനുണ്ടെന്ന്.”
ഉമ്മ: “സബീനയുടെ കൂടെയോ? അതിനെന്താടാ…, പാവത്തിന് ഇവിടെ കൂട്ടിന് ആരുമില്ലല്ലോ. നീ കൂടെ പോകുന്നത് നല്ലതാ.”
ഞാൻ: “അത് മാത്രമല്ല ഉമ്മേ, നാളെ
ഞായറാഴ്ചയല്ലേ. പർച്ചേസിംഗ് കഴിഞ്ഞ് ഞങ്ങൾ റീന മിസ്സിന്റെ വീട്ടിലേക്ക് ഒന്ന് പോകാമെന്ന് വിചാരിച്ചു. മിസ്സും സബിത്താത്തയും പണ്ട് കോളേജിൽ ഒരുമിച്ച് പഠിച്ച ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു! മിസ്സിന്റെ വണ്ടി പഞ്ചർ ആയപ്പോൾ സഹായിക്കാൻ പോയപ്പോഴാ ഞാൻ ഇത് അറിഞ്ഞത്.”
ഉമ്മ: (അത്ഭുതത്തോടെ) “അതെയോ! സബീനയുടെ കൂട്ടുകാരിയാണോ നിന്റെ ടീച്ചർ? പടച്ചോനെ… അപ്പൊ അവർ തമ്മിൽ നല്ല പരിചയം കാണുമല്ലോ. നീ എന്താടാ ഇത് നേരത്തെ പറയാതിരുന്നത്?”
