അല്ലലില്ലാതെ കുടുംബം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നതാണ്…
അങ്ങനെയിരിക്കെ ഒരു ദിവസം ബിൻസിക്ക് സുഹൃത്ത് ജെസ്സിയുടെ ഒരു ഫോൺ…
എല്ലാ ഞായറാഴ്ചകളിലും ചർച്ചിൽ വച്ചാണ് അവർ സൗഹൃദം പുതുക്കുന്നത്…
“എടി…കള്ളി,… നീ ബ്യൂട്ടി പാർലറിൽ പോകുന്നത് ഞാൻ അറിഞ്ഞില്ലല്ലോടി…?”
ജെസ്സി ഫോണിൽ ചോദിച്ചു
” ഒന്ന്…. പോ പെണ്ണേ…. അതിനാ ഇവിടെ നേരം…”
ബിൻസി ഒരു കാതിൽ കേട്ടത് മറു കാതിലുടെ തള്ളി
“പോടി… നീ ഒളിക്കാൻ നിക്കണ്ട… ”
ജെസ്സി വിടുന്ന മട്ടില്ല…
“നിനക്ക് വട്ടുണ്ടോ?…അപ്പൻ വയ്യാതെ കിടക്കുവാന്ന് അറിഞ്ഞിട്ട് ഒന്ന് പോകാൻ നേരം ഒത്തില്ല….അപ്പഴാ ബ്യൂട്ടി പാർലർ ?”
ലേശം ചൊടിച്ച് ബിൻസി പറഞ്ഞു
” പെണ്ണേ…നിനക്ക് ആള് തെറ്റിയതാവും…”
ബിൻസി തുടർന്നു
“നിന്റെ കൂട്ട് ബാക്കും ചന്തിയും… മാത്യുച്ചായന്റെ ബൈക്കിൽ നിന്നിറങ്ങി പാർലറിലേക്ക് നടന്ന് പോയത് അത് വഴി ബസ്സിൽ പോയ ഞാൻ മിന്നായം പോലെ കണ്ടു… ങാ…”
ജെസ്സി പറഞ്ഞു നിർത്തി…
അത്രയും ആയപ്പോൾ പറയണ്ടായിരുന്നു എന്ന് ജെസ്സിക്ക് തോന്നി
