ചാമി സർക്കാർ വക പ്രാഥമിക സ്കൂളിൽ പിഠിച്ചിട്ടുണ്ട്. ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ഹൈസ്‌കൂളിൽ പോയില്ല. കഞ്ചാവ് തോട്ടത്തിൽ ജോലിക്ക് പോയി തുടങ്ങി. ഈ മുതലാളിമാരുടെ തോട്ടമാണ് അത്. അത് കൊണ്ട് എന്ത് തോന്ന്യാസം കണ്ടാലും മിണ്ടാതെ നിന്നില്ലെങ്കിലും താൻ ജീവനോടെ ഉണ്ടാവില്ല ന്ന് ചാമിക്ക് അറിയാം.
അവൻ പതുക്കെ ഏറുമാടതിന്റെ കീഴിൽ വന്നു. അകത്തെ സംസാരം പതുക്കെ കേൾക്കാം. വ്യക്തമായി കേൾക്കാൻ വേണ്ടി അവൻ ഗോവണി വഴി കേറാതെ ആ മരത്തിൽ പൊത്തിപ്പിടിച്ചു കുറച്ച് മുകളിലേക്ക് കയറി. അകത്തെ സംസാരം കുറച്ച് വ്യക്തമായി കേൾക്കാം.
“എന്തായെടോ, അവളെ അഴിച്ചു വിട്ടോ.”? ജോർജ് മുതലാളിയുടെ ശബ്ദം.
“ഇല്ല സാർ. അവൾ തീർന്നു. അനക്കമില്ല.” ഏതോ ഒരാളുടെ ശബ്ദം. അവസാനം കേറിപ്പോയ ആളുടെയാവണം. അവനാകണം അവസാന അങ്കം കുറിച്ചത്.
“ചത്തോ.. ആ കാട്ടാളൻ ചെക്കൻ ഇപ്പൊ വന്നു ചോദിച്ചേയുള്ളൂ. ഇനി അവന്റെ ചേച്ചി ഇവളാകുമോ.” വേറെ ഒരാളുടെ ശബ്ദം.ചാമി നടുങ്ങി. ചേച്ചിയാകുമോ. അവന്റെ കൈകൾ ഒന്നയഞ്ഞു. താഴേക്ക് ശരീരം അൽപ്പം ഊർന്നു. അവനെ വീണ്ടും മുകളിലേക്ക് വലിഞ്ഞു കയറി. അവരുടെ സംസാരം തുടരുന്നു.
“ചത്തെങ്കിൽ ആ ഇല്ലിക്കുഴിയിൽ ഇട്ടേക്കു. വല്ല കുറുക്കനോ കുറുനരിയോ തിന്നോളും. ഇതിപ്പോ പുതിയ കാര്യം ഒന്നുമല്ലലോ. അത് കളഞ്ഞു വിഷയത്തിലേക്ക് വാ.” ജോർജ് മുതലാളിയുടെ ശബ്ദമാണ്.
“തുഷാർ എഴുന്നേറ്റ് നടന്നു തുടങ്ങിയിട്ടുണ്ട്. രണ്ട് കാലും ഒടിഞ്ഞതിന്റെ വയ്യായ്ക നേരെയാവാൻ കുറച്ച് time എടുത്തു. ഇന്നലത്തെ ആക്രമണം കൊണ്ട് കാര്യങ്ങൾ കൈവിട്ട് പോയി. വൻ പരാജയം എന്ന് മാത്രമല്ല, അവർക്ക് തയ്യാറെടുക്കാനുള്ള അവസരം കൂടി കിട്ടി എന്ന് പറയാം.” മറ്റൊരാളുടെ ശബ്ദം. അൽപ്പം പതിഞ്ഞ ശബ്ദത്തിലുള്ള ആ സംസാരം താൻ മുമ്പും കേട്ടിട്ടുണ്ട്. പക്ഷേ ആളെ ഓർമ്മക്കിട്ടുന്നില്ലല്ലോ എന്ന് ചാമി ചിന്തിച്ചു.
