ആദ്യരാത്രിയിലെ ആ പരിഭ്രമത്തിന് ശേഷം വന്ന അടുത്ത പകൽ മീരയ്ക്ക് വല്ലാത്തൊരു പിരിമുറുക്കത്തിന്റേതായിരുന്നു. എന്നാൽ അർജുൻ അന്ന് വൈകുന്നേരം എത്തിയത് പതിവിലും സന്തോഷവാനായിട്ടാണ്. മീരയുടെ ഉള്ളിലെ ഭയം മാറ്റിയെടുക്കാതെ താൻ ആഗ്രഹിക്കുന്ന ആ ‘ലോകത്തേക്ക്’ അവളെ എത്തിക്കാൻ കഴിയില്ലെന്ന് അവന് നന്നായി അറിയാമായിരുന്നു.
രാത്രി, നിലാവെളിച്ചം ജനാലയിലൂടെ അരിച്ചെറങ്ങുന്ന ആ മുറിയിൽ അവർ വീണ്ടും തനിച്ചായി. പുറത്ത് ചീവീടുകളുടെ ശബ്ദം മാത്രം.
അർജുൻ കട്ടിലിൽ അവൾക്കരികിലായി വന്നിരുന്നു. മീര പതിവുപോലെ തലതാഴ്ത്തി തന്റെ സാരിത്തുമ്പിൽ വിരലുകൾ ഉടക്കി ഇരിക്കുകയായിരുന്നു.
“മീര… നീ ഇന്നലെ ശരിക്കും പേടിച്ചു പോയോ?” അർജുൻ പതുക്കെ ചോദിച്ചു. അവൾ മറുപടിയൊന്നും പറയാതെ ഒന്ന് മൂളി. പിന്നെ അവൻ ഓരോ തമാശകൾ പറഞ്ഞു തുടങ്ങി. തന്റെ കടയിൽ വരുന്ന വിചിത്രമായ സ്വഭാവക്കാരായ നാട്ടുകാരെക്കുറിച്ചും, സർക്യൂട്ട് ബോർഡുകൾ നന്നാക്കുമ്പോൾ പറ്റുന്ന അമളികളെക്കുറിച്ചും അവൻ വാചാലനായി.
അവന്റെ സംസാരത്തിനിടയിൽ മീര അറിയാതെ ഒന്ന് ചിരിച്ചു. ആ ചിരി കണ്ടപ്പോൾ അർജുന് ആത്മവിശ്വാസം കൂടി. അവൻ പതുക്കെ അവളുടെ തോളിൽ കൈ വെച്ചു. ഇത്തവണ അവൾ ഞെട്ടി മാറിയില്ല.
“നമ്മൾ ഇനി പേടിക്കേണ്ടവരല്ലല്ലോ മീര… നമ്മൾ ഒന്നിച്ചു ജീവിക്കേണ്ടവരല്ലേ?” അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി മൃദുവായി ചോദിച്ചു. ആ വാക്കുകളിൽ മീരയ്ക്ക് ഒരു സുരക്ഷിതത്വം തോന്നി. അവൾ പതുക്കെ അവനിലേക്ക് അല്പം കൂടി ചേർന്നിരുന്നു.
