“മാഡത്തെ കൈ വെക്കാൻ നോക്കിയ നിന്റെ ഈ കൈ ഉണ്ടല്ലോ… ഇത് ഞാൻ തല്ലിയൊടിക്കേണ്ടതായിരുന്നു പട്ടി… പോയി ചാവെടാ!” ഗോകുൽ പല്ലുകടിച്ചു അലറിക്കൊണ്ട് മഹേഷിനെ ചുരുട്ടിയെറിഞ്ഞു.
ദേഷ്യം അടങ്ങാതെ ഗോകുൽ തിരികെ നടന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വാതിൽ ആഞ്ഞുവലിച്ചടച്ചു. ചെളിയിൽ കിടന്ന് പിടയുന്ന മഹേഷിനെ തിരിഞ്ഞുപോലും നോക്കാതെ അവൻ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു ദൂരം പോയിക്കഴിഞ്ഞ് അവൻ ഹൈവേയുടെ സൈഡിൽ വണ്ടി ഒന്ന് ചവിട്ടി നിർത്തി.
“ കള്ളത്തായോളി! കരഞ്ഞു കാലുപിടിച്ചില്ലായിരുന്നെങ്കിൽ അവന്റെ നട്ടെല്ല് ഞാനിന്ന് പതം വരുത്തിയേനെ. നിങ്ങളെ തൊട്ടതിന് ഏതായാലും പത്തു വർഷത്തേക്ക് ഓർക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്,” ഗോകുലിന്റെ ശ്വാസം ഇപ്പോഴും ദേഷ്യം കൊണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.
അവൻ പിന്നിലേക്ക് നോക്കി. തലകുനിച്ചാണ് അനുപമയുടെ ഇരിപ്പ്. നടന്ന കാര്യങ്ങളുടെ ആ ഷോക്കിൽ നിന്നും അവൾ അപ്പോഴും മുക്തയായിരുന്നില്ല. അവളുടെ കവിളിലെ പാട് ഇപ്പോഴും ചുവന്ന് തിണർത്തുകിടക്കുന്നു.
“മാഡത്തിന് വേദനിക്കുന്നുണ്ടോ? നമുക്ക് ആശുപത്രിയിൽ പോയാലോ?” അവൻ മിററിലൂടെ അവളെ നോക്കി ചോദിച്ചു.
“വേണ്ട… വേണ്ട ഗോകുൽ. അതൊന്നും വേണ്ട. എനിക്ക്… എന്നെയൊന്ന് വീട്ടിലെത്തിച്ചാൽ മതി. പ്ലീസ്…” അവനെ നേരിടാനുള്ള ജാള്യത കൊണ്ട് മുഖമുയർത്താതെയാണ് അവളത് പറഞ്ഞത്.
ഗോകുൽ ഒന്നാഞ്ഞ് ശ്വാസം വിട്ട് തല കുലുക്കി, വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. കാറിനുള്ളിൽ കുറച്ചുനേരം കനത്ത നിശബ്ദതയായിരുന്നു.
