മകൻ നന്നാവാത്തതിന്റെ കലിപ്പ് മഹേഷിന്റെ അമ്മ തീർത്തത് ദീപയോടാണ്. പണം കൊടുത്തു വാങ്ങിയ ആ ബന്ധം ഒരു നഷ്ടക്കച്ചവടമായി അവർക്ക് തോന്നിത്തുടങ്ങി. അതോടെ വീട്ടിലെ പണിക്കാരെയൊക്കെ പിരിച്ചുവിട്ട് എല്ലാ ഭാരവും അവളുടെ തലയിലായി. വെളുപ്പിന് നാലു മണിക്ക് പശുവിനെ കറന്ന് പാൽ കൊടുക്കാൻ പോകുന്നതു മുതൽ അർദ്ധരാത്രി വരെ ആ വലിയ വീട് തൂത്തുതുടച്ചും അലക്കിയും വച്ചുവിളമ്പിയും അവൾ ഒരു ശമ്പളമില്ലാത്ത വേലക്കാരിയായി പണിയെടുത്തു.
പകലൊക്കെ വീട്ടുജോലിയുടെ ഭാരം, രാത്രിയായാൽ മഹേഷിന്റെ മൃഗീയമായ പരാക്രമം. സ്നേഹമില്ലാത്ത ആ വലിയ വീട്ടിൽ ഒരു ജീവനുള്ള ശവത്തെപ്പോലെയാണ് അവൾ കഴിഞ്ഞു കൂടിയത്. എന്നാൽ ആ രാത്രിയിലുണ്ടായ അപമാനം അവളുടെ ഉള്ളിൽ കാലങ്ങളായി അടക്കിവെച്ച സഹനത്തിന്റെ കെട്ടുപൊട്ടിച്ചു.
അന്ന് രാത്രി വൈകിയാണ് മഹേഷിന്റെ കൂട്ടുകാരൻ അനീഷ് അവനെ വീട്ടിലേക്ക് താങ്ങിപ്പിടിച്ചു കൊണ്ടുവന്നത്. ഏതോ ഡ്രൈവറുമായി അടിപിടി ഉണ്ടായതാണെന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു. അടികൊണ്ട് അവശനായി, ചോരയൊലിപ്പിച്ച്…. വെള്ളത്തിൽ നിൽക്കുന്ന മഹേഷിനെ കണ്ടപ്പോൾ തൻ്റെ ഗതികേടിനെ ഓർത്ത് സ്വയം ശപിച്ച് അവളവനെ താങ്ങി അകത്തേക്ക് കയറ്റാൻ സഹായിച്ചു.
മഹേഷിന് കുടിക്കാൻ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ ദീപയുടെ പിന്നാലെ അനീഷും കൂടി. കൂട്ടുകാരന്റെ ഭാര്യയോട് പണ്ടേ തോന്നിയ മോഹം അറിയിക്കാൻ പറ്റിയ സമയമാണെന്ന് വിചാരിച്ചു. ഒരു നിമിഷം തന്റെ പിൻഭാഗത്ത് എന്തോ വന്ന് കുത്തുന്നത് പോലെ തോന്നിയപ്പോഴാണ് ദീപ ഞെട്ടിത്തിരിഞ്ഞത്. നോക്കുമ്പോൾ അനീഷിന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞിരിക്കുന്നു. കാര്യം പന്തിയല്ലെന്ന് കണ്ടതും അവൾ കുതറി മാറാൻ നോക്കി. “ഛീ.. വിടടാ പട്ടി എന്നെ!” അവൾ ദേഷ്യത്തോടെ ശകാരിച്ചു.
