“ ഹ്മം… ഇത്രയും സുന്ദരിയായ ഒരു പെണ്ണിന്റെ ശാരീരിക ആവശ്യം നിഷേധിക്കാൻ മാത്രം മണ്ടനായിരുന്നു നീയെന്ന് കരുതിയിരുന്നില്ല..”
തെല്ല് നിരാശയോടെ അവൾ അത് പറഞ്ഞപ്പോൾ ആ ചിരിയിൽ ഒരു ടീസിങ് ഒളിഞ്ഞിരിക്കുന്നതായി അവന് തോന്നി. തിരിച്ചെത്തുന്നത് വരെ കാറിൽ പിന്നീട് ആരും ഒന്നും സംസാരിച്ചില്ല.
ചെറിയൊരു ഇരമ്പലോടെ കാർ ഗേറ്റ് കടന്ന് പോർച്ചിൽ വന്നു നിന്നു. വണ്ടി നിന്നിട്ടും രണ്ടുപേരും പുറത്തിറങ്ങാൻ ധൃതി കാണിച്ചില്ല. അനുപമയുടെ വാക്കുകൾ ഗോകുലിന്റെ ഉള്ളിൽ ഒരു കടൽ പോലെ ഇരമ്പുന്നുണ്ടായിരുന്നു. സഹതാപവും ആത്മസംഘർഷവും കലർന്ന ഒരുതരം സമ്മിശ്ര വികാരം അവനെ വല്ലാതെ അസ്വസ്ഥനാക്കി.
“സാറ് വരുന്ന കാര്യം വല്ലതും പറഞ്ഞോ മാഡം…? അതോ…” അവൻ പകുതിക്ക് നിർത്തി.
“ ഹും… അയാൾ ട്രിപ്പെന്ന് പറഞ്ഞ് വല്ല മൂന്നാറിലോ വർക്കലയിലോ വല്ലവളുമാരുടെയും കൂടെ കെട്ടിമറിയുകയായിരിക്കും. തിരിച്ചെത്താൻ മൂന്നാല് ദിവസമെടുത്തേക്കും.” ഈർഷ്യയോടെ അത് പറഞ്ഞുകഴിഞ്ഞപ്പോഴാണ് ആ ചോദ്യത്തിലെ ധ്വനി അനുപമ ശ്രദ്ധിച്ചത്. അവളുടെ മനസ്സിൽ പ്രതീക്ഷയുടെ ചെറിയൊരു മുള പൊട്ടി. ചെക്കൻ തന്റെ വഴിയ്ക്ക് വരികയാണോ?
അവൾ പതുക്കെ സീറ്റിൽ നിന്ന് മുന്നോട്ടാഞ്ഞ് അവന്റെ കാതോരത്തേക്ക് മുഖം ചേർത്തു. അവളുടെ മുടിയിഴകൾ അവന്റെ കവിളിൽ തട്ടി.
“അതേയ്… ഇനിയുള്ള നാല് ദിവസവും ഞാൻ ഓവുലേറ്റിങ് ആണ്. നമ്മളൊന്ന് മനസ്സ് വെച്ചാൽ ഇന്നുമുതൽ തന്നെ നമുക്ക് ‘വർക്ക്’ തുടങ്ങാം…”
