അരവിന്ദ് സാറിന്റെ ചതി… അനുപമ അനുഭവിച്ച ആ ക്രൂരമായ മർദ്ദനം… ഒരു കുഞ്ഞിനായുള്ള അവളുടെ ആ തീരാത്ത വാശി… പിന്നെ തന്റെ മുന്നിലുള്ള ആ പതിനായിരം ആവശ്യം.
“എനിക്ക് നിന്റെ രക്തത്തിൽ ഒരു കുഞ്ഞിനെ പ്രസവിക്കണം…!”
ആ വാക്കുകൾ ഓർക്കുമ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടി. അതൊരു ശാരീരിക സുഖത്തിനുള്ള വിളി മാത്രമായിരുന്നില്ല, മറിച്ച് മുറിവേറ്റ ഒരു സ്ത്രീയുടെ പ്രതികാരമായിരുന്നു. ഇത്രയും കാലം തനിക്ക് അന്നം തന്ന യജമാനനെ ചതിക്കണോ? അതോ അയാളാൽ വഞ്ചിക്കപ്പെട്ട പാവം സ്ത്രീയെ സഹായിക്കണോ?
അനുപമയുമായി സംസാരിച്ച അതേ ബീച്ചിൽ തന്നെ വണ്ടി ഒതുക്കി നിർത്തിയപ്പോൾ നേരം രാത്രിയായിരുന്നു. തിരമാലകളിലേക്ക് നോക്കി അവൻ സീറ്റിൽ ചാരിയിരുന്നു. അവന്റെ മനസ്സ് ആ ആഴക്കടലിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു.
അനുപമയുടെ ഉള്ളിലെ സംഘർഷങ്ങളും ഒട്ടും കുറവായിരുന്നില്ല. കണ്ണാടിയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ, അവൾ തന്നെപ്പറ്റി മഹേഷ് പറഞ്ഞ വാക്കുകൾ ഓർത്തൊന്ന് സ്വയം ചിരിച്ചു. ‘തെറിച്ച പെണ്ണ്’… അതെ, താനിപ്പോൾ ഒരു തെറിച്ച പെണ്ണ് തന്നെയാണ്!
പഴയ അനുപമയെ അവൾ ഓർത്തു. തുളസിക്കതിർ ചൂടിയ മുട്ടോളം മുടിയും, നെറ്റിയിൽ സദാ ചന്ദനക്കുറിയും, അല്പം പഴകിയ ചുരിദാറുമൊക്കെയിട്ട് ആരെങ്കിലും ഒന്ന് ഉറക്കെ തുമ്മിയാൽ പോലും പേടിച്ചു കരയുന്ന തനി നാട്ടിൻപുറത്തുകാരി. പക്ഷേ കല്യാണം കഴിഞ്ഞ് അരവിന്ദ് ആഗ്രഹിച്ചത് പോലെയെല്ലാം രൂപവും ഭാവവും മാറാൻ അവൾ തയ്യാറായി. പാർട്ടികളിൽ അവളെ കൊണ്ടുപോയി മറ്റുള്ളവരെക്കൊണ്ട് അസൂയപ്പെടുത്താൻ അരവിന്ദ് മോഹിച്ചു. അയാളുടെ ആ ആഗ്രഹത്തിന് വേണ്ടി അവൾ തന്റെ ശരീരത്തെ ഒരു വെണ്ണക്കൽശില്പം പോലെ കാത്തുസൂക്ഷിച്ചു. കർക്കശമായ ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയും ശാരീരിക സൗന്ദര്യം അവൾ നിലനിർത്തി. ഏതൊരാണും കൊതിക്കുന്ന പ്രസരിപ്പും ഉന്മേഷവും തുടുപ്പും തന്റെ ശരീരത്തിൽ അവൾ ആവോളം ആവാഹിച്ചു. എന്നിട്ടും എവിടെയാണ് പിഴച്ചത്?
