താൻ വെറുമൊരു ഡ്രൈവറായിട്ടും ഇത്രയും സ്വകാര്യമായ കാര്യങ്ങൾ അയാൾ വിളിച്ചുപറയുന്നത് ആ വല്ലാത്ത സന്തോഷം കൊണ്ടാണെന്ന് ഗോകുലിന് മനസ്സിലായി. പക്ഷേ സ്വന്തം ഭാര്യയെ വെറുമൊരു ഭോഗവസ്തുവായി മാത്രം കാണുന്ന ഈ മനുഷ്യൻ… ഇയാൾക്ക് മുന്നിലാണോ അനുപമ വീണുപോയത്? ഇയാൾക്ക് വേണ്ടിയാണോ അവൾ ആ വികാരങ്ങൾ പുറത്തെടുത്തത്?
താൻ അവൾക്ക് വെറുമൊരു ഉപകരണം മാത്രമായിരുന്നോ?സ്വന്തം ഭർത്താവിനെ സന്തോഷിപ്പിക്കാൻ, അയാൾക്കൊരു കുഞ്ഞിനെ നൽകാൻ അവൾ കണ്ടെത്തിയ ഒരു വിത്തുകാള! അരവിന്ദിന് സുഖിക്കാൻ പാകത്തിൽ അവളുടെ മനസ്സിലെ മരവിപ്പ് മാറ്റിയെടുക്കാൻ വന്ന വെറുമൊരു ഒറ്റമൂലിയായിരുന്നോ താൻ? തന്റെ ആത്മാഭിമാനം അപ്പാടെ തകർന്നുപോയതുപോലെ ഗോകുലിന് തോന്നി.
ഇനി തനിക്ക് തന്റെ ജീവിതം. അവർക്ക് അവരുടെ ജീവിതം. അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ തനിക്കും വീട്ടുകാർക്കും കൊള്ളാം.
പെട്ടെന്ന് കാറിനുള്ളിലെ നിശബ്ദത കീറിമുറിച്ച് ഗോകുലിന്റെ ഫോൺ ശബ്ദിച്ചു. അനിയത്തി അഞ്ജു ആയിരുന്നു. അവൻ ബ്ലൂടൂത്ത് വഴി ഫോൺ അറ്റൻഡ് ചെയ്തു. “അഞ്ജു…?”
”ഏട്ടാ!” ആവേശവും സന്തോഷവും കൊണ്ട് അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “എല്ലാം ശരിയായി! എന്റെ കോളേജ് ഫീസ് മുഴുവൻ അടച്ചു തീർത്തു!”
“എന്ത്? എങ്ങനെ? ബിജോയിയുടെ കയ്യിൽ പണമില്ലെന്നല്ലേ പറഞ്ഞത്…”
”അത് ബിജോയ് ചേട്ടനല്ല ഏട്ടാ! അരവിന്ദ് സാറിന്റെ ഭാര്യയില്ലേ, ആ മാഡം! അവർ നേരിട്ട് കോളേജിൽ വിളിച്ച് ഫീസ് മുഴുവൻ അങ്ങോട്ട് അടയ്ക്കുകയായിരുന്നു. ഇനി എന്ത് പ്രശ്നമുണ്ടെങ്കിലും അവരോട് പറയാനാ പറഞ്ഞിരിക്കുന്നത്. നമ്മുടെ അവസ്ഥയിൽ അവരൊക്കെ ദൈവത്തെപ്പോലെയല്ലേ ഏട്ടാ? സാറിനോട് പ്രത്യേകം നന്ദി പറയണം കേട്ടോ. നാട്ടിലേക്ക് വരുമ്പോൾ എനിക്കും അവരെയൊക്കെ ഒന്ന് കാണണം. എന്നാ ശരി ഏട്ടാ, ക്ലാസ് തുടങ്ങാറായി… ഞാൻ വെക്കുവാ!”
