പെട്ടെന്ന് ഫോൺ ശബ്ദിച്ചു. സ്‌ക്രീനിൽ ഗീതയുടെ പേര്.
“ഏത് കോത്താഴത്ത് പോയിക്കിടക്കുവാടി അവള്?” ദേഷ്യം കൊണ്ട് അവൻ മുരണ്ടു.
മറുതലയ്ക്കൽ നിന്നൊരു നെടുവീർപ്പ് കേട്ടു. “അരവിന്ദ്, ചൂടാവല്ല്… അവള് വരില്ലെന്ന് പറഞ്ഞെടാ.”
അവന്റെ വിരലുകൾ മേശപ്പുറത്ത് അമർന്നു. ” വരാതെ പിന്നെ?!”
”അവളുടെ കല്യാണം ഉറപ്പിച്ചെന്ന്. കഴിഞ്ഞ ആഴ്ചയായിരുന്നു ചടങ്ങൊക്കെ. ദുബായിലുള്ള ഏതോ പയ്യനാ. ഇനി ഇതിനൊന്നും വരാൻ പറ്റില്ലെന്ന് അവൾ തറപ്പിച്ചു പറഞ്ഞു.”
“പതിനെട്ട് വയസ്സുള്ളവൾക്ക് എവിടുന്നാടി ഇപ്പഴേ കല്യാണം? അവൾ വേലയിറക്കുന്നതാകും.”
“അല്ലെടാ… ഞാനന്വേഷിച്ചു. ഏതോ ജാതക ദോഷം കാരണം തിരക്കിട്ട് നടത്തുന്നതാ.”
അരവിന്ദിന്റെ ഞരമ്പുകളിലൂടെ ഒരു തണുത്ത ദേഷ്യം അരിച്ചുകയറി.
“ഞാൻ കൊടുത്ത കാശും മാലയുമൊക്കെ നക്കിയപ്പൊ അവളിതൊന്നും ഓർത്തില്ലേ? ഇല്ലാത്ത പൈസ കൊടുത്ത് ഒരാഴ്ചത്തേക്ക് വാടകയ്‌ക്കെടുത്ത ആ ഫ്ലാറ്റ് അവിടെ വെറുതെ കിടക്കുവാ. അതെന്ത് ചെയ്യണം? പുഴുങ്ങിത്തിന്നണോ?! അവളോട് മര്യാദയ്ക്ക് എത്താൻ പറ. വട്ട് കളിപ്പിക്കാനാണെങ്കിൽ എന്റെ സ്വഭാവം നിനക്കറിയാമല്ലോ!”
”അതുപിന്നെ എനിക്കറിയില്ലേ കുട്ടാ… നീയിങ്ങനെ ദേഷ്യപ്പെടല്ലേ,” ഗീത കൊഞ്ചലോടെ അവനെ അനുനയിപ്പിക്കാൻ നോക്കി. “പക്ഷേ ഞാനെന്ത് ചെയ്യാനാ? മറ്റുള്ളവരെപ്പോലെ അവളെ ഭീഷണിപ്പെടുത്താൻ പറ്റുമോ? ഐ.പി.എസ് ഓഫീസറുടെ മോളല്ലേ. പിന്നെ നിനക്ക് അവളെ കിട്ടാതൊന്നുമില്ലല്ലോ, അതും ഫ്രഷ് സാധനം തന്നെയല്ലേ കിട്ടിയത്. പോയ കാശ് മുതലായെന്ന് കരുതി അങ്ങ് വിട്ടേക്കുന്നതാ നല്ലത്. നമ്മളായിട്ട് വള്ളി പിടിക്കേണ്ട.”
