ഒരു തവണ… ഒരേയൊരു തവണ അവളുടെ ആഗ്രഹം നടത്തിക്കൊടുത്താലെന്താ? ദൈവേച്ഛ അതാണെങ്കിൽ അവൾക്കൊരു കുഞ്ഞിനെ കിട്ടും.
അതിൽ അവൾ ഗർഭിണിയായില്ലെങ്കിലോ? അവൻ സ്വയം ചോദിച്ചു.
ഇല്ലെങ്കിൽ ഇല്ല. നാളെ പോകില്ല. പിന്നെത്ര നിർബന്ധിച്ചാലും ഒരിക്കൽക്കൂടി താനിതിന് ഇല്ലെന്നുതന്നെ പറയും. അതിനി പൊന്നിന്റെ കൂമ്പാരം തരാമെന്ന് പറഞ്ഞാലും ശരി.
മനസ്സും ശരീരവും ഒരുപോലെ അഭിലഷിക്കുന്ന കാര്യം ചെയ്യാൻ മനസാക്ഷിയുടെ അനുവാദംവാങ്ങൽ ചടങ്ങ് മാത്രമായിരുന്നു അത്.
ലിഫ്റ്റ് കേറുമ്പോൾ അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. പറഞ്ഞുറപ്പിക്കേണ്ട കാര്യങ്ങൾ അവൻ മനസ്സിൽ ഉരുവിട്ടു.
“ നിങ്ങളുടെ വിത്തുകാളയാകാൻ ഞാനൊരുക്കമാണ്. പക്ഷേ ഒരൊറ്റ രാത്രി മാത്രം. കൂലി പതിനായിരം രൂപ. അതുകഴിഞ്ഞാൽ ഒരിടപാടും നമ്മൾ തമ്മിലില്ല. എങ്കിൽ മാത്രം സമ്മതം.”
ആ പ്രഭാഷണം മനപ്പാഠമാക്കി അവരുടെ ഫ്ലാറ്റിന്റെ വാതിൽക്കൽ എത്തിയപ്പോഴാണ് അവനത് കണ്ടത്. മിനുക്കിയ രണ്ട് ലെതർ ഷൂസുകൾ പുറത്ത് കിടക്കുന്നു. അരവിന്ദ് സാറിന്റെ ഷൂസുകൾ!
സാർ തിരിച്ചെത്തിയോ!
അതും മൂന്ന് ദിവസം നേരത്തെയോ? അവനവിടെ തറഞ്ഞുനിന്ന് പോയി.
കെട്ടിപ്പടുത്ത പദ്ധതി ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. മനസ്സിന്റെ വടംവലിക്കൊടുവിൽ പൊടിതട്ടിയെടുത്ത ന്യായവും ഒരു തവണ മാത്രം നിറവേറ്റാൻ കൊതിച്ച സ്വപ്നവും മഞ്ഞുപോലെ തണുത്തുറഞ്ഞു. അവനായി തുറന്നുകിടക്കുമെന്ന് അനുപമ പറഞ്ഞ വാതിൽ പാതി തുറന്ന് തന്നെ കിടക്കുന്നു.

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.