”ഓ… അഞ്ജു!” അരവിന്ദിന്റെ ശബ്ദം പെട്ടെന്ന് മാറി. അവൻ കസേരയിലേക്ക് ഒന്ന് ചാരിയിരുന്നുകൊണ്ട് മുഖത്ത് ഒരു മാന്യത വരുത്തി. “അഞ്ജുവിന്റെ കാര്യം ഗോകുൽ എപ്പോഴും പറയാറുണ്ട്. പക്ഷേ ഇവിടെ ബാംഗ്ലൂരിൽ പഠിക്കുകയാണെന്ന് മാത്രമേ അവൻ പറഞ്ഞുള്ളൂ.” അവൻ അവളുടെ ആ ഇറുകിയ യൂണിഫോമിലേക്ക് അർത്ഥവത്തായി ഒന്ന് നോക്കി.
അഞ്ജുവിന്റെ കവിളുകൾ ചുവന്നു. “അതെ സാർ. പക്ഷേ ഒഴിവുദിവസങ്ങളിൽ ഞാനിവിടെ പാർട്ട് ടൈം ജോലിക്ക് നിൽക്കും.”
”ഇതൊക്കെ ഗോകുലിന് അറിയാമോ?” അരവിന്ദിന്റെ സ്വരത്തിൽ ഒരു കൗശലം ഒളിഞ്ഞുനിന്നിരുന്നു.
അവളുടെ മുഖം ഒന്ന് വാടി. അവൾ പതുക്കെ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. “ഇല്ല സാർ. പക്ഷേ ബാംഗ്ലൂരിലെ ചെലവുകൾക്കൊക്കെ… സാറിന് അറിയാമല്ലോ. ഹോസ്റ്റലും ഭക്ഷണവും പുസ്തകവുമൊക്കെ… സാർ തന്ന പൈസ കൊണ്ട് ഫീസിന്റെ കാര്യം നടന്നു. പക്ഷേ ബാക്കി കാര്യങ്ങൾക്ക് ഏട്ടനെ വീണ്ടും ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ. പാവം ഏട്ടൻ അത്രയേറെ കഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാ ഇവിടെ ജോലിക്ക് നിൽക്കുന്നത്. ചെറിയൊരു പോക്കറ്റ് മണി ആകുമല്ലോ.” അവളൊന്ന് നിർത്തി.
“സാറിനെ മനസ്സിലായിട്ടും ആദ്യം അറിയാത്ത പോലെ നിന്നത് ഏട്ടൻ ഇതൊക്കെ അറിഞ്ഞാലോ എന്ന് പേടിച്ചാ. പക്ഷേ സാർ ഇന്ന് കാണിച്ച നല്ല മനസ്സിന് നേരിട്ട് കണ്ട് നന്ദി പറയാതെ പോകാനും മനസ്സ് അനുവദിച്ചില്ല.” അവൾ കൈകൾ കൂപ്പി സന്തോഷം പ്രകടിപ്പിച്ചു. “ഒത്തിരി നന്ദി സാർ. ശരിക്കും… ഈ ഉപകാരം എങ്ങനെ വീട്ടുമെന്ന് അറിയില്ല.”
