അരവിന്ദ് ഒരു പുണ്യവാളന്റെ ഭാവം എടുത്തു.
“അതിനെന്താ മോളേ, അതൊന്നും സാരമില്ല. ഗോകുൽ എനിക്ക് വെറുമൊരു ഡ്രൈവറല്ല, എന്റെ സ്വന്തം ആളെപ്പോലെയല്ലേ. അവന്റെ കുടുംബത്തെ സഹായിക്കുന്നത് എന്റെ കടമയല്ലേ.”
എന്നിട്ട് അവളുടെ വടിവൊത്ത ശരീരത്തിലേക്കും ആ യൂണിഫോമിലേക്കും നോക്കി അവൻ സങ്കടം നടിച്ചു. “മോള് പേടിക്കണ്ട… ഞാനിത് അവനോട് പറയാനൊന്നും പോകുന്നില്ല. പിന്നെ സ്വന്തമായി സമ്പാദിക്കുന്നതിൽ അവൻ എതിര് പറയേണ്ട കാര്യമില്ലല്ലോ.”
“അപ്പൊ ശരി സാർ… കണ്ടതിൽ ഒത്തിരി സന്തോഷം.” ഒരു മനോഹരമായ ചിരിയോടെ അവൾ തിരിയാൻ ആഞ്ഞു.
” ഹാ.. പോവല്ലേ മോളേ…” അരവിന്ദ് അവളുടെ കയ്യിൽ പതുക്കെ ഒന്ന് തൊട്ടു. “ഗോകുലിന്റെ അനിയത്തിയെ ഇത്രയും ദൂരത്ത് വെച്ച് കണ്ടിട്ട്, ഒരു ചായ പോലും കുടിക്കാതെ വിട്ടാൽ അതൊരു മോശമല്ലേ? കുറച്ചുനേരം ഇരിക്ക് മോളേ.”
”അയ്യോ സാർ… അത് പറ്റില്ല. ഡ്യൂട്ടി സമയത്ത് ഇങ്ങനെയൊന്നും ഇരിക്കാൻ സമ്മതിക്കില്ല. പിന്നെ, സാറിനെ കണ്ട് നന്ദി പറയാൻ പറ്റിയല്ലോ, അതുമതി… എന്റെ മനസ്സ് നിറഞ്ഞു.” അവൾ വല്ലാത്തൊരു വിനയത്തോടെ ഒഴിഞ്ഞുമാറാൻ നോക്കി.
”അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ,” അരവിന്ദ് വിടാൻ ഭാവമില്ലായിരുന്നു. അവന്റെ സ്വരത്തിൽ അധികാരവും വാത്സല്യവും ഒരുപോലെ കലർന്നിരുന്നു. “എങ്കിൽ ഒരു കാര്യം ചെയ്യാം. മോളുടെ ഡ്യൂട്ടി എപ്പോഴാ തീരുന്നത്?”
”അരമണിക്കൂർ കൂടി കഴിഞ്ഞാൽ തീരും സാർ. നൈറ്റ് ഷിഫ്റ്റ് അല്ലേ.”
”എങ്കിൽ പിന്നെ പേടിക്കാനില്ല. ഇത് കഴിഞ്ഞിട്ട് നമുക്ക് തൊട്ടപ്പുറത്തെ സാൻവിച്ച് റെസ്റ്റോറന്റിൽ പോകാം. അവിടെയിരുന്ന് എന്തെങ്കിലും കഴിച്ചിട്ട് പിരിയാം. എന്താ?”
