ആദ്യത്തെ ബെല്ലിൽ തന്നെ അവൾ ഫോണെടുത്തു. “കുട്ടാ… അപ്പോഴേക്കും എന്നെ മിസ്സ് ചെയ്തോ?” അവളുടെ സ്വരത്തിൽ ഒരു കളിയാക്കിച്ചിരി ഉണ്ടായിരുന്നു.
”പ്ലാനിൽ ചെറിയൊരു മാറ്റമുണ്ട്,” അരവിന്ദ് ഗൗരവത്തിൽ പറഞ്ഞു. “മറ്റൊരു പെണ്ണ് സെറ്റായിട്ടുണ്ട്. ആള് കൊള്ളാം. ഇരുനിറമാണെങ്കിലും ആരുമൊന്ന് നോക്കിപ്പോകും. ഒന്നിനും അറിയാത്ത ഒരു പൊട്ടിപ്പെണ്ണ്.”
ഗീതയ്ക്ക് അത്ഭുതം തോന്നി. “ഓ! അപ്പോഴേക്കും ഒപ്പിച്ചോ? ആരാ അത്? ഇൻസ്റ്റാഗ്രാമിലെ വേറെ വല്ല മോഡലുമാണോ?”
”അല്ല,” അരവിന്ദ് ചിരിച്ചു. “ഇതൊരു പുതിയ ഐറ്റമാണ്. നാച്ചുറൽ ബ്യൂട്ടി. ഇപ്പോഴാണ് ഞാൻ അവളെ കണ്ടത്.”
”കൊള്ളാം, സാറിന്റെ ഒരു സ്പീഡ്! എപ്പോഴാണ് അവൾ വരുന്നത്? ഞാനെന്തായാലും നാളെ ഉച്ചയ്ക്കുള്ള ബസിന് ബാംഗ്ലൂർക്ക് വരുന്നുണ്ട്. അവൾക്ക് കൊടുത്തിട്ട് ബാക്കിയുള്ളത് ഈ പാവത്തിന് കൂടി തന്നേക്കണേ…” അവൾ ചിരിച്ചു.
” ബസ് വേണ്ട,” അരവിന്ദ് അവളുടെ വാക്കുകളെ മുറിച്ചു. ” എന്റെ ബിഎംഡബ്ല്യുവിന്റെ ഡ്രൈവർ വന്ന് നിന്നെ പിക്ക് ചെയ്തോളും.”
അപ്പുറത്ത് ഒരു നിമിഷം നിശബ്ദതയായിരുന്നു. ” എന്നുവെച്ചാൽ അനുപമയുടെ ഡ്രൈവർ. അതെന്തിനാ? അത്രയും റിസ്ക്ക് വേണോ? അനുപമ അറിഞ്ഞാൽ…”
”ഒരു റിസ്ക്കുമില്ല,” അവൻ സ്വരം താഴ്ത്തി പറഞ്ഞു. ” എല്ലാം കരുതിക്കൂട്ടി തന്നെയാണ്. നാളെ പത്തു മണിക്ക് നീ ഫ്ലാറ്റിന്റെ മെയിൻ എൻട്രൻസിൽ നിൽക്കണം. അവൻ അവിടെയെത്തും.”
” പക്ഷേ ബസിന് വരുന്നതായിരുന്നു എനിക്ക് സൗകര്യം…” ഗീതയൊന്ന് പരുങ്ങി.
”ഗീത, പറയുന്നത് കേൾക്ക്…” അരവിന്ദിന്റെ ശബ്ദമൊന്ന് കടുത്തു. ” അവൻ തന്നെ വരും. കാരണം, ഈ പ്ലാൻ ഒന്ന് പാളിയാൽ പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്തു വെക്കേണ്ടതുണ്ട്.” അവൻ പതുക്കെ തന്റെ പദ്ധതികൾ അവൾക്ക് വിവരിച്ചുകൊടുത്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഗീത ഞെട്ടിപ്പോയി. “അമ്മേ… സാർ ചില്ലറക്കാരനല്ലല്ലോ! ഇതിൽ ഇത്രയും ട്വിസ്റ്റ് ഉണ്ടായിരുന്നോ?”
