ഉരുക്ക് പോലെ ഉറപ്പുള്ള ആ ഡിഫൻഡറിന്റെ ബോണറ്റ്, ഒരു കടലാസ് കഷ്ണം പോലെ ചുളിഞ്ഞുപോയി…..
ഞാൻ ആദ്യം നോക്കിയത് അവളുടെ കൈവിരലുകളിലേക്കാണ്…ഒരു പക്ഷേ ആ പത്ത് പേരിൽ പെട്ടതായിരിക്കുമോ ഇവൾ..?
പക്ഷേ എത്ര സ്കാൻ ചെയ്ത് നോക്കിയിട്ടും മോതിരംപോയിട്ട് അതിന്റെ പാട് പോലും കാണാൻ സാധിച്ചില്ല…
ആരാണിവൾ…?
ഞാൻ തൊട്ടടുത്ത് നിന്ന റോസിനെയും കൃതികയെയും ഒന്ന് പാളി നോക്കി….
ശരീരത്തിൽ നിന്നും ആത്മാവിനേ ആരോ ഊറ്റിയെടുത്തതുപോലെ, വിറങ്ങലിച്ചു നിൽക്കുകയാണ് രണ്ടുപേരും.
ആ സംഭവത്തിന് സാക്ഷിയായി നിന്ന, കൂടെ വന്നവൻ ഭയന്നുവിറച്ചാണെങ്കിലും ധൈര്യം സംഭരിച്ച് അവളുടെ അടുത്തേക്ക് ചെന്നു.
”Ma’am… Please calm down…”
വിറയ്ക്കുന്ന സ്വരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു.
പക്ഷേ, അവന്റെ ആശ്വാസവാക്കുകൾ എരിയുന്ന തീയിൽ എണ്ണ ഒഴിച്ചതുപോലെയാണ് അവൾക്ക് തോന്നിയത്.
ജ്വലിക്കുന്ന കണ്ണുകളോടെ അവൾ അവനു നേരെ തിരിഞ്ഞു.
”F*ck off…!!”
അവൾ അവനെ തൊട്ടതുപോലുമില്ല…
വെറുതെ കൈ ഒന്ന് വായുവിലൂടെ വീശിയതേ ഉള്ളൂ.
അടുത്ത നിമിഷം, എന്തോ ഒരു അദൃശ്യ ശക്തി അവനെ അടിച്ചുവീശിയതുപോലെ!
ഒരു കരിയില കാറ്റത്ത് പറന്നുപോകുന്ന ലാഘവത്തോടെ അവൻ വായുവിലൂടെ തെറിച്ചുപോയി. ചെന്ന് ഇടിച്ചതാകട്ടെ വഴിയരികിൽ നിന്നിരുന്ന വലിയൊരു പാറക്കല്ലിന് മുകളിലേക്കും.
ആ ഇടിയുടെ ആഘാതത്തിൽ, കരിങ്കൽ പാറ രണ്ടായി പിളർന്നു മാറി!

ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…
nice please continue