നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ] 1280

 

ഞാൻ വീണ്ടും കൃതികയെ പിടിക്കാൻ ആഞ്ഞു. ഒടുവിൽ എന്റെ ശല്യം സഹിക്കാൻ വയ്യാതെ, അല്ലെങ്കിൽ ഓടി മടുത്തിട്ടാവാം, കൃതിക സഡൻ ബ്രേക്കിട്ടു നിന്നു.

 

അവൾ കിതച്ചുകൊണ്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി.

 

സമാധാനം! ഇവൾ നിന്നല്ലോ…

 

ഞാൻ വായ തുറന്ന് എന്തോ ചോദിക്കാൻ തുടങ്ങിയതേ ഉള്ളൂ…

 

ടാപ്!!

 

എന്റെ തലമണ്ട നോക്കി നല്ലൊരു കൊട്ട്!

തലയ്ക്കുള്ളിൽ ഒരു മണി മുഴങ്ങിയതുപോലെ തോന്നി. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ, റോസ് എന്റെ തൊട്ടുപിന്നിൽ കിതച്ചുകൊണ്ട് നിൽക്കുകയാണ്…

 

അത്രയും നേരം “ഒരു മിനിറ്റ്, ഒരു മിനിറ്റ്” എന്ന് പറഞ്ഞ് ഒഴിവാക്കിയതിന്റെ ദേഷ്യം മുഴുവൻ ആ കൊട്ടിലുണ്ടായിരുന്നു.

 

ഇവിടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ, തല പുകഞ്ഞ് നിൽക്കുകയാണ് ഞാൻ… അതിന്റെ ഇടയിലാണ് ഇവളുടെ വക കൂടി..

 

ദേഷ്യവും സങ്കടവും എല്ലാം കൂടി ഇരച്ചുകയറി. ഞാൻ കലിപ്പിൽ അവൾക്ക് നേരെ ശബ്ദമുയർത്തി:

 

“എന്താടി…??”

 

എന്റെ അലർച്ച കേട്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല.

 

​പകരം വിറയ്ക്കുന്ന കൈകൊണ്ട് അവൾ ചുറ്റും ചൂണ്ടിക്കാണിക്കുകയായിരുന്നു.

 

വെപ്രാളത്തോടെ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ അവളുടെ കൈകൾ വായുവിൽ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.

 

​ദേഷ്യം മാറ്റിവെച്ച് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

 

​ആ കണ്ണുകൾ…

​അതിൽ കണ്ടത് സാധാരണ പേടിയായിരുന്നില്ല.ജീവൻ ഉരുകിപ്പോകുന്ന തരത്തിലുള്ള ഭീതിയായിരുന്നു ആ കണ്ണുകളിൽ!

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ente ponnaliya ni oru sambavam thanne…..just like I’m living in this situation… nalla story telling man…oru maduppum illa…

  2. nice please continue

Leave a Reply

Your email address will not be published. Required fields are marked *