നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 122

 

നിങ്ങളുടെ ആ തിരോധാനം അവളെ വല്ലാതെ വേദനിപ്പിച്ചു എന്നുള്ളത് സത്യം.

 

പക്ഷേ എന്നെപ്പോലെ ഒരു മൂലയിലിരുന്ന് കരയാൻ അവൾ തയ്യാറായില്ല. അവളുടെ സങ്കടം വാശിയായി മാറുകയായിരുന്നു.

 

“അവൾക്ക് ഉറപ്പായിരുന്നു, നിങ്ങളെ ആ മല വിഴുങ്ങിയതാണെന്ന്. അതുകൊണ്ട്, ആ മലയുടെ രഹസ്യം തേടി അവൾ തനിയെ ഇറങ്ങിത്തിരിച്ചു.

 

ഞാൻ പേടിച്ചു നിന്നപ്പോൾ, അവൾ ധൈര്യത്തോടെ ആ ഗുഹയുടെ ഉള്ളിലേക്കും കാട്ടിലേക്കും ഇടക്കിടക്ക് പോയിക്കൊണ്ടിരുന്നു. നിങ്ങളെ തിരികെ കൊണ്ടുവരാൻ എന്തെങ്കിലും വഴി ആ ഇരുട്ടിൽ ഉണ്ടാകുമെന്ന് അവൾ വിശ്വസിച്ചു…”

 

പക്ഷേ അവൾക്കെന്നല്ല ആർക്കും ഒന്നും കണ്ടുപിടിക്കാനായില്ല….

 

അങ്ങനെയിരിക്കെ ഒരു രാത്രികൂടി കടന്നുപോയി…

ശേഷം കണ്ണ് തുറന്നപ്പോൾ, സമയചക്രം വീണ്ടും തിരിഞ്ഞിരുന്നു. നടന്നതെല്ലാം ഒരു സ്വപ്നം പോലെ മാഞ്ഞുപോയി.

ഞങ്ങൾ വീണ്ടും… ആ ഗുഹയുടെ മുന്നിൽ, പഴയ ആ ദിവസത്തിൽ തിരിച്ചെത്തിയിരുന്നു….”

 

“പിന്നീട് വന്ന ലൂപ്പുകളിൽ കാര്യങ്ങൾ പഴയതുപോലെ തന്നെ തുടർന്നു,

പക്ഷേ ഞങ്ങളുടെ മനസ്സുകൾ മാറിയിരുന്നു.

 

ഈ സമയത്തിന്റെ കുരുക്കിൽ നിന്ന് മോചനമില്ലെന്ന തിരിച്ചറിവ് എനിക്കും നിധിക്കും ഒരുപോലെ ഉണ്ടായി.

 

എന്ത് ചെയ്താലും, എത്ര കരഞ്ഞാലും, അവസാനം എല്ലാം മാഞ്ഞുപോകും. ഈ നിമിഷം മാത്രമാണ് സത്യം. പിന്നെന്തിന് നമ്മൾ ഇഷ്ടങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലണം?

 

ശരിയാണ്, തെറ്റാണ് എന്ന ചിന്തകൾക്ക് അവിടെ പ്രസക്തിയില്ലായിരുന്നു ദേവാ.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *