നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 122

 

“വാങ്ങിത്തന്നാൽ മാത്രം പോര… എനിക്ക് വാരിത്തരികയും വേണം… എന്നാലേ എന്റെ പിണക്കം മാറൂ…”

 

അത്രയും പറഞ്ഞ്, എന്റെ കൈകളിൽ അവൾ മുറുക്കെ പിടിച്ചു.

 

രാഹുലിനോടുള്ള ദേഷ്യമോ വിശപ്പോ ഒന്നും അപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്നില്ല. എന്നെ കിട്ടിയ സന്തോഷത്തിൽ, ലോകം തന്നെ മറന്നത് പോലെ അവൾ എന്റെ തോളിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു.

 

 

**************

 

 

ഏകദേശം രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു ഞങ്ങൾ തഞ്ചാവൂർ സ്റ്റേഷനിൽ എത്തിയപ്പോൾ.

 

ട്രെയിനിന്റെ ഇരമ്പൽ നിലച്ചതും ഒരു വലിയ നിശബ്ദതയിലേക്കാണ് ഞങ്ങൾ ഇറങ്ങിയത്.

 

ബാഗുകളെല്ലാം തോളിലിട്ട് പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോൾ, രാത്രിയുടെ ആലസ്യം ആ സ്റ്റേഷനെ മൂടിയിരുന്നു. വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

 

തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

 

താമസിക്കാനുള്ള സ്ഥലം കൃതിക അവളുടെ അച്ഛൻ വഴി നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു. അതുകൊണ്ട് ‘എങ്ങോട്ട് പോകും, എവിടെ നിൽക്കും’ എന്നുള്ള തലവേദനകൾ ഒന്നും ഉണ്ടായിരുന്നില്ല….

 

സ്റ്റേഷന് പുറത്തിറങ്ങിയതും എല്ലാവരുടെയും മുഖത്ത് ഒരേ ഭാവമായിരുന്നു, വിശപ്പ്!

 

പ്രത്യേകിച്ച് ആമിയുടെയും രാഹുലിന്റെയും.

 

പക്ഷേ, ചുറ്റും നോക്കിയപ്പോൾ നിരാശയായിരുന്നു ഫലം. കണ്ണിൽ കണ്ട ഹോട്ടലുകളെല്ലാം ഷട്ടർ താഴ്ത്തിയിരിക്കുന്നു. ഒടുവിൽ വേറെ വഴിയില്ലാതെ, ടാക്സി നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ നടന്നു….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *