നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ] 61

കഠിനമായ ആസനങ്ങൾ ചെയ്തതുകൊണ്ടാവാം, അവളുടെ വെളുത്ത മേനിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു. കഴുത്തിലൂടെയും, അനാവൃതമായ വയറിലൂടെയും ഒഴുകിയിറങ്ങുന്ന ആ വിയർപ്പുകണങ്ങൾ സൂര്യപ്രകാശത്തിൽ വജ്രം പോലെ തിളങ്ങുന്നു.

ആ കാഴ്ച… അത് കണ്ടതും എന്റെ ഉള്ളിലുണ്ടായിരുന്ന ദേഷ്യവും വാശിയുമെല്ലാം എങ്ങോട്ടോ പോയിമറഞ്ഞു. മുഷ്ടി ചുരുട്ടി പിടിച്ച എന്റെ കൈകൾ അറിയാതെ അയഞ്ഞു പോയി. ഒരു ദേവതയെപ്പോലെ, അല്ലെങ്കിൽ ജീവനുള്ള ഒരു മാർബിൾ പ്രതിമ പോലെ തിളങ്ങി നിൽക്കുന്ന അവളുടെ ആ സൗന്ദര്യത്തിന് മുന്നിൽ ഞാൻ എല്ലാം മറന്നു നിന്നുപോയി.

 

ഞാൻ വന്നത് അവളറിഞ്ഞു.

 

ആ യോഗാസനത്തിൽ നിന്ന് അനങ്ങാതെ തന്നെ, അവൾ സാവധാനം കണ്ണ് തുറന്നു.

ആ കാന്തക്കണ്ണുകൾ എന്നെ ഉടക്കി. വിടർന്ന ആ കണ്ണുകളിൽ ഇന്നലത്തെ ഗൗരവമില്ലായിരുന്നു. പകരം… എന്നെ കണ്ടതും അവളുടെ ചുവന്ന അധരങ്ങളിൽ അതിമനോഹരമായ, വശ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു.

 

അവളുടെ ആ ചിരിക്ക് മുന്നിൽ എന്റെ പകയും ദേഷ്യവുമെല്ലാം മഞ്ഞുപോലെ ഉരുകിപ്പോയിരുന്നു. ആ വശ്യതയ്ക്ക് മുന്നിൽ, ഇപ്പോൾ ഇവളോട് എതിർത്തു നിൽക്കാൻ എനിക്ക് കഴിയില്ലെന്ന് മനസ്സ് മന്ത്രിച്ചു.

 

പ്രതികാരം… അത് നാളത്തേക്ക് മാറ്റിവെക്കാം.

 

തോൽവി സമ്മതിച്ചവനെപ്പോലെ ഞാൻ പതുക്കെ പിന്തിരിഞ്ഞു. വാതിലിന് നേരെ ഒരു ചുവട് വെച്ചതും…

 

“ദേവാ…”

 

പിന്നിൽ നിന്നും ഒഴുകിയെത്തിയ ആ വിളി എന്നെ അവിടെ പിടിച്ചു നിർത്തി.

 

വീണയുടെ തന്ത്രികൾ മീട്ടുന്നതുപോലത്തെ, തേൻ മധുരമുള്ള ശബ്ദം. കാതുകളിലൂടെ അത് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    ith oru thavana post cheytha part aan .entho technical issue aanenn thonnunnu….

Leave a Reply

Your email address will not be published. Required fields are marked *