നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ] 52

 

ശിവന്റെ അംശം ഒരു താമരയിലയിൽ വീണ്, അവിടെ നിന്നും ഭൂമിക്കടിയിലെ പാതാളലോകത്തിന്റെ അഗാധതയിലേക്ക് ഒഴുകിയിറങ്ങി.

 

വാസുകി ഉൾപ്പെടെയുള്ള മഹാസർപ്പങ്ങളുടെ കാവലിലാണ് അവൾ ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ, ഇരുട്ടിന്റെ വശ്യതയും പാതാളലോകത്തിന്റെ മാസ്മരിക സൗന്ദര്യവും അവൾക്കുണ്ടായിരുന്നു….”

 

 

അമ്മൂമ്മ അന്ന് വരച്ചുതന്ന ആ രൂപം എന്റെ മനസ്സിൽ കൂടുതൽ വ്യക്തമായി തെളിഞ്ഞു.

 

സ്വർഗ്ഗത്തിലെ ദേവതമാരെപ്പോലെയല്ല മാനസ, അവളുടെ സൗന്ദര്യം ഭയപ്പെടുത്തുന്നതും എന്നാൽ ആരെയും മത്തുപിടിപ്പിക്കുന്നതുമാണ്. പുലർകാലത്തെ മഞ്ഞിന്റെ നിറമുള്ള മേനി, കാൽമുട്ടോളം നീണ്ടുകിടക്കുന്ന, കാർമേഘം പോലെ കറുത്ത കാർകൂന്തൽ മുടിയിഴകൾ. അവളുടെ ഉടലിൽ സ്വർണ്ണാഭരണങ്ങൾക്ക് പകരം പിണഞ്ഞുകിടക്കുന്നത് ജീവനുള്ള സർപ്പങ്ങളാണ്. വെട്ടിത്തിളങ്ങുന്ന സ്വർണ്ണനാഗങ്ങൾ അവളുടെ കഴുത്തിനെയും, മാദകമായ അരക്കെട്ടിനെയും ചുറ്റിപ്പറ്റി കിടക്കും. കാന്തം പോലെ വലിച്ചടുപ്പിക്കുന്ന വിടർന്ന കണ്ണുകൾ… ആ കണ്ണുകളിൽ നോക്കിയാൽ ഒരു പുരുഷനും പിന്നെ രക്ഷപ്പെടാനാകില്ല. അവളുടെ ഒരൊറ്റ നോട്ടത്തിൽ ഗന്ധർവ്വന്മാർ പോലും കാമത്താൽ ഭ്രാന്തന്മാരായിട്ടുണ്ട് എന്ന് അമ്മൂമ്മ പറയുമായിരുന്നു.

 

“ദേവൂട്ടാ…, അവൾ സ്നേഹത്തിന്റെയും ഒപ്പം മരണത്തിന്റെയും പര്യായമാണ്,”

 

അമ്മൂമ്മയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു.

 

“അവളുടെ വലതു കയ്യിൽ മരിച്ചവരെപ്പോലും ഉണർത്താൻ പോന്ന അമൃതുണ്ട്. എന്നാൽ ഇടതു കയ്യിലോ, ലോകത്തെ മുഴുവൻ ഒറ്റയടിക്ക് ചാമ്പലാക്കാൻ കഴിയുന്ന കൊടുംവിഷവും. അവൾക്ക് ഒരാളോട് പ്രണയമോ ഇഷ്ടമോ തോന്നിയാൽ, ഈ മൂന്നുലോകത്തിലെയും സുഖങ്ങൾ അവൾ അവന് കാൽക്കീഴിൽ വെച്ചുകൊടുക്കും.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    ith oru thavana post cheytha part aan .entho technical issue aanenn thonnunnu….

Leave a Reply

Your email address will not be published. Required fields are marked *