“”തിരക്കില്ലെങ്കിൽ ഉച്ച കഴിഞ്ഞ് ഇവിടെ വരെ ഒന്ന് വരാൻ പറ്റോ…?”..
വളരെ പതിഞ്ഞ ശബ്ദത്തിൽ ശാലിനി തിരക്കി..
“” എന്താ ചേച്ചീ കാര്യം… ?..
എന്താണെങ്കിലും പറഞ്ഞോ… ?””..
“” ഇപ്പോ തിരക്കല്ലേ,, ഉച്ച കഴിഞ്ഞ് വന്നാ മതി… എനിക്ക്… ഒരു കാര്യം… പറയാനുണ്ട്… “.
റബ്ബർ പാൽ നിറയാറായ ബക്കറ്റിലേക്ക് നോക്കി ശാലിനി പറഞ്ഞു..
“” ശരിയെന്നാ… സത്യം പറഞ്ഞാ ഞാനിത്തിരി തിരക്കിലാ…
പാലെടുത്ത് തുടങ്ങിയിട്ടേ ഉള്ളൂ…
ചേച്ചി പൊയ്ക്കോ… ഞാനുച്ചക്ക് വരാം…””..
ബക്കറ്റുമെടുത്ത് സുധി അടുത്ത മരത്തിനടുത്തേക്ക് ചെന്നു..
ശാലിനി നിറഞ്ഞ മനസോടെ തിരിച്ച് നടന്നു..
സത്യത്തിൽ ഉച്ചക്കയാളോട് വരാൻ പറഞ്ഞത് എന്തിനെന്ന് അവൾക്ക് തന്നെ അറിയില്ല..അവനോട് എന്ത് കാര്യമാണ് തനിക്ക് പറയാനുള്ളതെന്നും അവൾക്കറിയില്ല..
എന്ത് പറയാനാണ് താനവിടെ പോയതെന്നും ശാലിനിക്ക് മനസിലായില്ല..പക്ഷേ, രാജേട്ടൻ പോയത് മുതൽ അടുക്കള വാതിൽ തുറന്ന് താൻ തോട്ടത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നെന്ന് അവൾക്കറിയാം.. കുറേ നേരം നിന്ന് ക്ഷമയില്ലാതെയാണ് താനാ മൺതിട്ടയിൽ കയറി നിന്ന് നോക്കിയത്..
തന്റെ സംസാരം കേൾക്കാൻ ഒരാളുണ്ടെന്നത് തന്നെ ശാലിനിയെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നു..
പിന്നെയുള്ളത് പ്രവീണയാണ്..അതും ഫോണിലൂടെ അവളിങ്ങോട്ട് വിളിക്കുമ്പോൾ മാത്രം..അങ്ങോട്ട് വിളിക്കാൻ ഒരിക്കലും തന്റെ ഫോണിൽ ബാലൻസുണ്ടാവാറില്ല..

Oru nishida kadha ezhuthikoode