ശാലിനി റബ്ബർ മരത്തിൽ ചാരി നിന്ന് ഒരു പരിചയവുമില്ലാത്ത, പേരോ, നാടോ അറിയാത്ത ഒരാളോട് തന്റെ ജീവിതം പറയാൻ തുടങ്ങി..
തേങ്ങിയും, വിതുമ്പിയും, കണ്ണീരൊലിപ്പിച്ചും, പൊട്ടിക്കരഞ്ഞും അവൾ താൻ താണ്ടിയ ദുരിത ജീവിതം സുധിക്ക് മുൻപിൽ തുറന്ന് വെച്ചു..
സഹിക്കാനാവാത്ത ഹൃദയ വേദനയോടെ എല്ലാ സങ്കടങ്ങളും അവൾ പറഞ്ഞ് തീർത്തു..
വലിയൊരു ഭാരമിറക്കിയ ആശ്വാസത്തോടെയാണവൾ സുധിയെ നോക്കിയത്..
എന്നാൽ സുധി ശരിക്കും ഞെട്ടിയിരുന്നു… അവന് വിശ്വസിക്കാനായില്ല.. ഒരു സ്ത്രീ സഹിച്ച ക്രൂര പീഢനങ്ങൾ അവന് സങ്കൽപിക്കാൻ പോലുമായില്ല..
ഇങ്ങിനെയൊക്കെ ചെയ്യുന്ന ഭർത്താക്കൻമാരുണ്ടെന്ന് അവനൂഹിക്കാൻ പറ്റാത്തതായിരുന്നു..
ഇവരുടെ ഭർത്താവെന്ന് പറയുന്ന ആ ശോഷിച്ച ശരീരമുള്ള മനുഷ്യനാണ് ഈ ക്രൂരതകൾ മുഴുവൻ കാട്ടിയതെന്ന് അവൻ അൽഭുതപ്പെട്ടു…
“” നിങ്ങള് ഏത് നൂറ്റാണ്ടിലാ ചേച്ചീ ജീവിക്കുന്നത്… ?.. ഭർത്താവാണെങ്കിലും ഒരാളുടെ ഉപദ്രവം സഹിച്ച് എന്താനാ ചേച്ചീ ജീവിതം നരകിക്കുന്നത്…?.. ചേച്ചിക്ക് ബന്ധുക്കളാരുമില്ലേ…?.
അല്ലെങ്കിൽ പോലിസിൽ പറഞ്ഞൂടെ ചേച്ചീ… ?..””..
സുധി ചോദിച്ചത് കേട്ട് ശാലിനി വേദനയോടെ ചിരിച്ചു.
“” ബന്ധുക്കളൊക്കെയുണ്ട്… അവനോടൊപ്പം ജീവിക്കാൻ പറ്റില്ലെങ്കിൽ പോയി ചാവാൻ പറഞ്ഞ ബന്ധുക്കൾ…
ചാവാൻ പേടിയുണ്ടായിട്ടല്ല…പക്ഷേ എന്റെ മക്കൾ… “..
“ചേച്ചീ… ഞാനിപ്പോ എന്താ ചെയ്യേണ്ടത്…?..
ഞാനുപദേശിച്ചാ അങ്ങേര് കേൾക്കോ… ?.

Oru nishida kadha ezhuthikoode