നിരുപമ 5 [Manjusha Manoj] 54

​അന്ന് വൈകുന്നേരം, നഗരത്തിലെ ഒരു പാർക്കിന്റെ ഒഴിഞ്ഞ കോണിൽ വെച്ച് നിരുപമ ജിത്തുവിനെ കണ്ടു. അവൾ ആ നോട്ടീസ് അവനെ കാണിച്ചു.

​നിരുപമ: “ജിത്തു… ഡിവോഴ്സ് പെറ്റീഷനാണ്. ഞാൻ ഇതിൽ ഒപ്പിടട്ടെ? എനിക്ക് പേടിയാകുന്നു…”

​ജിത്തു ആ കടലാസുകൾ ഒന്ന് നോക്കിയിട്ട് അത് മടക്കി അവളുടെ കൈയിൽ വെച്ചു. അവൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു.

​ജിത്തു: “നീ എന്തിനാ പേടിക്കുന്നത്? ഇത് നല്ലതിനല്ലേ. ആ ബന്ധം അവസാനിപ്പിക്കാൻ ഇതാണ് നല്ലത്. നീ ധൈര്യമായി ഒപ്പിട്ടോ.”

​നിരുപമ: “പക്ഷെ… ആളുകൾ എന്ത് പറയും? എന്റെ ഭാവി…”

​ജിത്തു: “നിന്റെ ഭാവി എന്റെ കൈകളിലാണ്. നീ ഇനി എന്റെ പെണ്ണാണ്. നിന്നെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞാൽ നോക്കിയിരിക്കും. നീ ഒപ്പിട്.”

​അവന്റെ വാക്കുകളിലെ ഉറപ്പ് അവൾക്ക് ധൈര്യം നൽകി. ചുറ്റും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. ജിത്തു അവളുടെ മുഖം ഉയർത്തി, അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ ദീർഘമായി ചുംബിച്ചു.

​——————-
​തൊട്ടടുത്ത ദിവസം തന്നെ, ജിത്തുവിനൊപ്പം നിരുപമ വക്കീൽ ഓഫീസിൽ എത്തി. രാജീവ്‌ അവിടെ നേരത്തെ എത്തിയിരുന്നു. ജിത്തുവിന്റെ കൈയിൽ പിടിച്ചു, തലയുയർത്തി കടന്നുവരുന്ന നിരുപമയെ കണ്ടപ്പോൾ രാജീവിന്റെ ഉള്ളിൽ തീ പടർന്നു.

​വക്കീലിന്റെ മുന്നിൽ വെച്ച് ഇരുവരും മ്യൂച്വൽ ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പുവെച്ചു. കാര്യമായ സംസാരങ്ങളൊന്നും ഉണ്ടായില്ല. ഒപ്പിട്ടു കഴിഞ്ഞ് പുറത്തിറങ്ങിയ നിരുപമ, ജിത്തുവിന്റെ ബൈക്കിന്റെ പിന്നിൽ കയറി. അവൾ പതിവുപോലെ അവനെ ചേർത്തുപിടിച്ച്, തോളിൽ മുഖം വെച്ചു. ബൈക്ക് പാഞ്ഞുപോയി.

The Author

3 Comments

Add a Comment
  1. ലച്ചു, ആയി ഒരു കളി ഉണ്ടക്കോ

  2. ❤️❤️adipoli porate

  3. സാവിത്രി

    ഇത്രേ ഉള്ളൂ. ഇതിലപ്പുറം ഒന്നും വരാനില്ല. കേരളത്തിലല്ലായിരുന്നു എങ്കിൽ നാട്ടിൻപുറത്തെ നാട്ടുക്കൂട്ടം അവരെ അവരുടെ പ്രാകൃത ശിക്ഷകൾക്ക് വിധേയരാക്കി നാട്ടിൽ നിന്നുതന്നെ ആട്ടിയോടിച്ചേനെ.

    നാണക്കേടെന്ന് നാം തന്നെ കരുതിയാൽ പിന്നെ പിടിച്ചു നില്ക്കാൻ പാടാണ്. ഇവിടെ അവൻ തെമ്മാടിയായത് കൊണ്ടുതന്നെയാണ് അവളെ വളച്ചത്. എന്നാൽ പ്രണയം അവരെ അടിമുടി മാറ്റി. വിമോചിതയായ സ്‌ത്രീയാണിന്നവൾ. സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്നും വിധിയെ പഴിച്ച് അടുക്കളകളിൽ ചടഞ്ഞ് കൂടുന്നു. ഒരിക്കലും പൂവണിയാത്ത മോഹങ്ങളുമായി മരിച്ചു ജീവിക്കുന്നു. അതേ സമയം സ്വന്തം മക്കളെയും ഇത്തരമൊരു ജീവിതത്തിനു തന്നെ തയ്യാറെടുപ്പിക്കുന്നു. എന്തൊരു ഐറണി അല്ലേ.

    ന്നൊംതരം എഴുത്ത്.

Leave a Reply

Your email address will not be published. Required fields are marked *