കണ്ണിൽ നിന്നും കണ്ണീർ ഒഴുകി… മനസ് തളർന്നിരുന്നു… ഫോൺ എടുത്തു ഞാൻ ദൂരേക്കെറിഞ്ഞു… എന്നെത്തന്നെ ഞാൻ ശപിച്ചു… പിന്നെയും ആ റൂമിൽ ഇരുന്നാൽ എനിക്ക് ഭ്രാന്തു പിടിക്കും എന്ന് ഭയന്ന് ഞാൻ പുറത്തേക്കിറങ്ങി നടന്നു … (ഇങ്ങനെ മൂഞ്ചിയ അവസ്ഥയിൽ കൂടെ കടന്നു പോയവർക്കറിയാം എന്തൊക്കെ ഭ്രാന്തു നമ്മൾ കാട്ടിക്കൂട്ടുമെന്നു).
നടന്നു നടന്നു ഇരുമ്പനവും കഴിഞ്ഞു പള്ളി എത്തിയപ്പോഴാണ് ബോധം വീണത്… വീണ്ടും തിരികെ നടന്നു… തിരികെ വീടെത്തിയപ്പോഴേക്കും ആകെപ്പാടെ തളർന്നിരുന്നു..നേരെ പോയി ഒരു കുപ്പിവാങ്ങി മൊത്തം കുടിച്ചു (അത്ര കപ്പാസിറ്റി ഇല്ലാത്തതു കൊണ്ട് അങ്ങനെ കുടിക്കാറില്ല). അതേപോലെ ബെഡിൽ കയറി കിടന്നു… ഫോൺ പൊട്ടി കഷണങ്ങൾ ആയിരുന്നു…
അതും കൂടെ കണ്ടതും ദുഃഖം ഇരട്ടിച്ചു… പുല്ലു അതിനും ഇനി കാശു മുടക്കണം… മൊത്തം ശോകം ആയ ദുഖത്തോടെ ഞാൻ ബെഡിൽ കിടന്നുറങ്ങി… രാവിലെ ആയതൊന്നും ഞാൻ അറിഞ്ഞില്ല… ആരോ തട്ടുന്നത് കേട്ടാണ് ഞാൻ പോയി വാതിൽ തുറന്നതു… ഗീതു നിൽക്കുന്നു… അവളുടെ കണ്ണുകളൊക്കെ നിറഞ്ഞിട്ടുണ്ട്…ചുണ്ടൊക്കെ വിറക്കുന്നുണ്ട് ..
“നീ എവിടാരുന്നു ഇതുവരെ…. നിന്റെ ഫോൺ എന്തിനാ സ്വിച്ച് ഓഫ് ചെയ്തു വെച്ചേ… ഞാൻ എത്ര പ്രാവശ്യം വിളിച്ചെന്നു നിനക്കറിയാമോ? എന്താ ഓഫീസിൽ വരാത്തെ? എത്ര മണി ആയെന്നു അറിയാമോ? ഞാൻ എത്ര പേടിച്ചെന്നു നിനക്കറിയാമോ? രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. ഫോൺ ഓഫ് ചെയ്തു വെച്ച് പോയാൽ മതി.. ബാക്കിയുള്ളവന്റെ കാര്യം ആർക്കും അറിയണ്ട…
താങ്കൾ വലിയ മനുഷ്യനാണ്…