ഉച്ചയ്ക്ക് നല്ലൊരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. അപ്പോഴൊക്കെ അവൾ എന്നെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കുമ്പോൾ അവൾ പെട്ടെന്ന് കണ്ണ് മാറ്റും.
ഓൺലൈനിൽ കണ്ടതിനേക്കാൾ വലിയൊരു അടുപ്പം ഇപ്പോൾ ഞങ്ങൾക്കിടയിൽ വളർന്നു കഴിഞ്ഞിരുന്നു.
വൈകുന്നേരമായപ്പോൾ ബാംഗ്ലൂരിലെ തണുപ്പ് കൂടി വന്നു. ലാൽബാഗിലെ മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ അവൾ പതുക്കെ എന്റെ കയ്യിൽ കോർത്തു പിടിച്ചു.
അമ്മു: “മഹിയേട്ടൻ വന്നതിൽ എനിക്ക് വല്ലാത്ത സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ ഈ മൂന്ന് കൊല്ലത്തിനിടയിൽ ഞാൻ ഇത്രയും റിലാക്സ്ഡ് ആയിട്ടില്ല.”
അവൾ പറഞ്ഞു.
ഞാനൊന്നും തിരിച്ചു പറഞ്ഞില്ല.എല്ലാം കേട്ടുകൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങൾ മുന്നോട്ട് നടന്നു..
നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ തിരികെ റൂമിലേക്ക് തിരിച്ചു. ഓട്ടോയിൽ ഇരിക്കുമ്പോൾ അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു. അവളുടെ മുടിയിലെ ഷാംപൂവിന്റെ ഗന്ധം എന്നെ വീണ്ടും ഭ്രാന്ത് പിടിപ്പിച്ചു.
രാത്രി ഏഴ് മണിയോടെ ഞങ്ങൾ മുറിയിൽ തിരിച്ചെത്തി. വാതിൽ തുറന്ന് അകത്തു കയറിയതും ആ പഴയ നിശബ്ദത വീണ്ടും മുറിക്കുള്ളിൽ നിറഞ്ഞു. പക്ഷേ ഇത്തവണ ആ നിശബ്ദതയിൽ ഒരു വല്ലാത്ത മത്ത് ഉണ്ടായിരുന്നു. രാവിലെ നടന്ന കാര്യങ്ങളുടെ തുടർച്ചയോ അല്ലെങ്കിൽ പുതിയൊരറിവോ ആ രാത്രിയിൽ ഉണ്ടാകുമെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
ഞാൻ: “അമ്മൂ… പുറത്തു പോയപ്പോൾ നല്ല ക്ഷീണം തോന്നുന്നു അല്ലേ?”
