വേദിക (ദേഷ്യത്തോടെ): “ഒന്ന് പോടാ മനുഷ്യനെ ടെൻഷൻ ആക്കാതെ! എനിക്കിവിടെ സമാധാനം ഇല്ല. ഞാൻ ഇപ്പോൾ എന്ത് ചെയ്യണം ശശീ? എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നു.”
ശശി: “ഞാൻ എന്ത് പറയാനാ? നിനക്കല്ലേ അവനെ പിരിയാൻ ഇത്ര മടി. അനുഭവിക്കാതെ പിന്നെ…”
വേദിക കുറച്ചു സമയം മിണ്ടാതിരുന്നു. മുറിയിലാകെ അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവസാനം വേറെ വഴിയില്ലാതെ അവൾ ആ പഴയ കാര്യം ഓർത്തെടുത്തു.
വേദിക: “എടാ ശശീ… നീ രണ്ട് മൂന്ന് ദിവസം മുന്നേ ഒരു കാര്യം പറഞ്ഞില്ലേ? നിന്റെ നാട്ടിൽ ഏതോ ഒരു മുത്തപ്പൻ ഉണ്ടെന്ന്? അയാളെ പോയി കണ്ടാ വല്ല മാറ്റവും ഉണ്ടാകുമോ?”
ശശി (അമ്പരപ്പോടെ): “മുത്തപ്പനോ? ഏത് മുത്തപ്പൻ?”
വേദിക: “എടാ… പാർട്ടി ഓഫീസിൽ വെച്ച് നീ പറഞ്ഞില്ലേ, മലമുകളിൽ ഏതോ മുത്തപ്പൻ ഉണ്ടെന്നും അവിടെ പോയി പ്രാർത്ഥിച്ചാൽ ബുദ്ധി തെളിയുമെന്നും. അത് സത്യമാണോ?”
ശശി ഒരു നിമിഷം ആലോചിച്ചു. സത്യത്തിൽ അന്ന് ദേഷ്യം വന്നപ്പോൾ വെറുതെ തട്ടിവിട്ടതായിരുന്നു അത്.
പക്ഷേ പെട്ടെന്ന് അവന്റെ ബുദ്ധിയിൽ ഒരു മിന്നൽ പിണർ പോലെ ഒരു കള്ളത്തരം തെളിഞ്ഞു.
ശശി (മനസ്സിൽ): “ഹോ… ഇവൾ ഇത് കാര്യമായി എടുത്തോ? ശരി, എന്നാൽ പിന്നെ അങ്ങനെ തന്നെയാകട്ടെ. ഇതിലൂടെ എനിക്ക് അവളെ ഒന്നു ശരിക്ക് കയ്യിൽ കിട്ടുമല്ലോ!”
