കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പാമ്പ് കാഴ്ചയിൽ നിന്നും മറഞ്ഞു. വിജനമായ മറ്റൊരു സ്ഥലത്തെത്തിയപ്പോൾ ശശി പതുക്കെ അവളെ താഴെയിറക്കി.
”ഇനി പേടിക്കണ്ട… പാമ്പ് പോയി….”
ശശി ആശ്വാസത്തോടെ പറഞ്ഞു.
വേദിക കിതച്ചുകൊണ്ട് തന്റെ വസ്ത്രങ്ങൾ ഒന്ന് ശരിയാക്കി
. “ഹോ… നീ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു ശശീ. അല്ലെങ്കിൽ ഞാൻ അവിടെ ബോധം കെട്ടു വീണനെ.”
അവളുടെ ആ വാക്കുകൾ ശശിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മൂപ്പൻ തന്ന മരുന്നിന്റെ ശക്തിയും വേദികയുടെ സാമീപ്യവും അവനെ അടുത്ത നീക്കത്തിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
അവർ വീണ്ടും മല കയറാൻ തുടങ്ങി. നിലാവിൽ വേദികയുടെ വെളുത്ത ദേഹം വെട്ടിത്തിളങ്ങുന്നത് നോക്കി, ശശി തന്റെ ഉള്ളിലെ കാമത്തെ അടക്കിപ്പിടിച്ചു കൊണ്ട് പിന്നാലെ നടന്നു.
നിലാവിന്റെ വെള്ളി വെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന ആ വിജനമായ കാട്ടുപാതയിൽ, വേദികയുടെ ശ്വാസോച്ഛ്വാസം വേഗത്തിലായി. തൃശൂരിലെ ആ കുന്നിൻചെരിവ് കയറുന്നതിനനുസരിച്ച് തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും അവളുടെ ഉള്ളിൽ ഒരു പ്രത്യേക ചൂട് പടരുന്നത് അവൾ അറിഞ്ഞു.
“ശശീ… എനിക്ക് ഇനിയും വയ്യ. എന്റെ കാൽ കുഴയുന്നു. ഇനി എത്ര ദൂരം കൂടി നടക്കണം?” തളർച്ചയോടെ അവൾ ചോദിച്ചു.
“ദാ… എത്താറായി വേദികേ. ആ കാണുന്ന വലിയ പാറക്കൂട്ടം കഴിഞ്ഞാൽ നമ്മൾ അവിടെ എത്തും. നീ വിഷമിക്കണ്ട, എന്നെ പിടിച്ചു നടന്നോ.”
