അവളുടെ കൈകൾ അറിയാതെ തന്നെ ശശിയുടെ തോളുകളിൽ മുറുകി. കാടിന്റെ വന്യതയും മഴയുടെ സംഗീതവും അവരുടെ ആ ചുംബന രംഗത്തിന് സാക്ഷിയായി.
ആ കൽമണ്ഡപത്തിന്റെ തണുത്ത കരിങ്കൽ തൂണുകളിൽ തട്ടി മഴത്തുള്ളികൾ ചിതറുന്നുണ്ടായിരുന്നു. ആ ചുംബനത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുമെന്ന് കരുതിയ നിമിഷം, പെട്ടെന്ന് വേദികയുടെ ഉള്ളിലെ ബോധം ആഞ്ഞടിച്ചു. മൂപ്പന്റെ മരുന്ന് അവളുടെ രക്തത്തിൽ തീ കോരിയിടുന്നുണ്ടെങ്കിലും, താൻ ചതിക്കപ്പെടുകയാണെന്ന തിരിച്ചറിവ് അവളിൽ കരുത്ത് നിറച്ചു.
അവൾ സർവ്വശക്തിയുമെടുത്ത് ശശിയെ ദൂരേക്ക് തള്ളിമാറ്റി. വിറയ്ക്കുന്ന കൈകൾ കൊണ്ട് തന്റെ ചുണ്ടുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ അവനെ വന്യമായി നോക്കി.
വേദിക (രോഷത്തോടെ): “എടാ ചെറ്റേ…ശശി…നീ കൊറേ കഥ ഉണ്ടാക്കി എന്നെ മുതലാക്കാൻ നോക്കണ്ടാ…! ഈ പണിക്കൊന്നും എന്നെ കിട്ടില്ല. നിന്റെ ഈ ഗന്ധർവ്വൻ കഥയൊക്കെ എന്നെ വലയിലാക്കാൻ നീയുണ്ടാക്കിയ അടവാണെന്ന് എനിക്ക് മനസ്സിലായി. നിനക്ക് പണ്ടേ എന്നെ ഒരു നോട്ടമുണ്ടെന്ന് പുണ്യാളൻ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. അന്നൊന്നും ഞാൻ അത് വിശ്വസിച്ചില്ല. പക്ഷേ ഇന്ന് നിന്റെ ഈ മുഖം കണ്ടപ്പോൾ എനിക്ക് എല്ലാം ബോധ്യമായി. ഞാൻ പോവാ!.. ചതിയ….”
അവൾ തന്റെ ഹാൻഡ് ബാഗ് മുറുക്കിപ്പിടിച്ച്, ആ കൽമണ്ഡപത്തിന്റെ പടവുകൾ ഇറങ്ങി മഴയത്ത് വേഗത്തിൽ നടക്കാൻ തുടങ്ങി. ശശി പകച്ചുപോയി. അവൻ ആ മണ്ഡപത്തിൽ സ്തംഭിച്ചു നിന്നു.
