വേദിക അവന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചു കിടന്നു; ആ നെഞ്ചിലെ ചൂടും പൗരുഷവും ഇനി അധികനേരം തനിക്കൊപ്പം ഉണ്ടാവില്ലെന്ന സത്യം അവളുടെ ഉള്ളിൽ ഒരു വിങ്ങലായി പടരുന്നുണ്ടായിരുന്നു.
വെള്ളത്തിനടിയിൽ വെച്ച് ഗന്ധർവ്വന്റെ കൈകൾ അവളുടെ ഉടലിൽ അവസാനമായി ഒന്ന് തഴുകി. അവൻ അവളെ കരയിലേക്ക് പിടിച്ചു കയറ്റി, നനഞ്ഞു ഒട്ടിനിൽക്കുന്ന അവളുടെ നീല ഷർട്ടിന്റെ ബട്ടണുകൾ പതുക്കെ ഇട്ടു കൊടുത്തു. എന്നിട്ട്, തന്റെ വിരലിൽ കിടന്നിരുന്ന വിചിത്രമായ കൊത്തുപണികളുള്ള ഒരു സ്വർണ്ണ മോതിരം ഊരി അവളുടെ വിരലിൽ അണിയിച്ചു.
ഗന്ധർവ്വൻ: “ദേവീ… വിരഹത്തിന്റെ നിമിഷങ്ങൾ അടുത്തു കഴിഞ്ഞു. ഈ മോതിരം എന്നും നിന്നോടൊപ്പം ഉണ്ടാകും. നിനക്ക് എന്നെ കാണണമെന്നോ, എന്നിലെ ലഹരി നുണയണമെന്നോ തോന്നുമ്പോൾ ഇതിൽ തൊട്ട് എന്നെ സ്മരിക്കുക. അപ്പോൾ നിനക്ക് ഏറ്റവും പ്രിയപ്പെട്ടവനിൽ, നീ ആഗ്രഹിക്കുന്നവനിൽ ഞാൻ പ്രവേശിക്കും. അവന്റെ ഉടലിലൂടെ ഞാൻ നിന്നെ ഭോഗിക്കും… ആ സുഖം നിനക്ക് എന്നെന്നും ലഭ്യമാകും.”
വേദികയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ആ മോതിരത്തിൽ പതുക്കെ തലോടി.
“ഗന്ധർവ്വാ… എനിക്ക് നിങ്ങളെ മാത്രമാണ് വേണ്ടത്… മറ്റൊരു ഉടലിലൂടെ നിങ്ങളെ സ്വീകരിക്കാൻ എനിക്ക് കഴിയുമോ എന്നറിയില്ല,” അവൾ വിതുമ്പലോടെ പറഞ്ഞു. ഗന്ധർവ്വൻ അവളുടെ കണ്ണീർ തുടച്ചുമാറ്റി ചുണ്ടുകളിൽ ആഴത്തിൽ ഒരു മുദ്ര പതിപ്പിച്ചു.
“നീ ആഗ്രഹിക്കുമ്പോൾ ഞാൻ നിന്നിലേക്ക് എത്തും ഭവതീ… ഇത് ഗന്ധർവ്വന്റെ വാക്കാണ്.”
