“അറ്റാക്ക് ആയിരുന്നോ??”
“അതെ.. രണ്ട് ദിവസം അപരണയും അവളുടെ അമ്മയും ഗായത്രിയുടെ കൂടെ നിന്നു. ഇടക്ക് ഞാൻ നിമിഷയെയും കൊണ്ട് നിർത്തി. ചടങ്ങ് എല്ലാം കഴിഞ്ഞു എല്ലാരും പോയപ്പോൾ അവൾ മാത്രം ആ വീട്ടിൽ ഒറ്റക്ക്. അന്ന് അവൾ നോക്കിയ നോട്ടം. എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല അളിയാ…
എന്നിട്ടും അവൾ ഒറ്റക്ക് ജീവിച്ചു. ഇവളുടെ അച്ഛന്റെ ഒരു അകന്ന് ബന്ധു ഇടക്ക് ഇവളെ കാണാൻ വന്നു എന്നും അവളെ ഒറ്റക്ക് നിർത്താതെ അവന്റെ വീട്ടിൽ നിർത്താമെന്നും പറഞ്ഞു..അയാൾക്ക് ഭാര്യയും മക്കളുമുണ്ട് അവൾക്ക് അവരുടെ കൂടെ നിൽക്കുമ്പോൾ ഒറ്റപ്പെടൽ ഉണ്ടാകില്ല എന്ന് തോന്നിയത് കൊണ്ട് സമ്മതിച്ചു. അപർണയുടെ അമ്മയും മറ്റു ബന്ധുക്കളും അവർക്ക് ഇവൾ ഒരു ബാധ്യതായക്കുമെന്ന് തോന്നിയത് കൊണ്ടാകും എല്ലാരും അതിനെ ഒഴിവാക്കാൻ നോക്കിയത് എനിക്ക്ന്തോ ഒരു മിസ്റ്റേക്ക് തോന്നി അളിയാ..
ഇത്രെയും നാൾ ഇല്ലാത്ത “ഒരു ബന്ധു”..ഞാൻ അയാൾ അറിയാതെ അയാളുടെ ആധാർ കാർഡിന്റെ ഫോട്ടോ ഫോണിൽ എടുത്തു. അങ്ങേരുടെ വിലാസത്തിൽ പോയി അന്വേഷിച്ചു. അവിടെത്തെ പോലീസ് സ്റ്റേഷൻ പോയി .
ഈ മൈരന്റെ ഭാര്യ ഇവന്റെ പെണ്ണുപിടി കാരണം കൊച്ചിനെയും കൊണ്ട് ഇപ്പോൾ വേറെ ഏതോ ഒരുത്തന്റെ കൂടായ താമസം. ഇവന്റെ പേരിൽ അടിപിടി കത്തികുത്തി മോഷണം അങ്ങനെ സകല പരിപാടിയുമുണ്ട്. അപ്പൊ തന്നെ എനിക്ക് മനസിലായി ഗായത്രി പെട്ടുപോകും ഇവന്റെ കൂടെപ്പോയാൽ..
പക്ഷെ എന്നെ ഞെട്ടിച്ച സീൻ അതല്ല.. ഞാൻ ഇവന്റെ പറ്റി അന്നേഷിച്ചത് എങ്ങനെയോ ഇവൻ അറിഞ്ഞു എന്നെ തീർക്കാൻ തന്നെയാ ആ മൈരന്മാർ വളഞ്ഞത്. എന്റെ പെണ്ണിന്റെയും അമ്മയുടെയും പ്രാർത്ഥനയായിരിക്കും അന്ന് അവന്മാർക്ക് എന്നെ കിട്ടാതെ പോയത്. ഞാൻ ഓടി എങ്ങനേലും നാട്ടിൽ എത്തണം. എന്തായാലും നാട്ടിൽ എത്തിയാൽ എന്നെ ഒരു പൂറും ചെയ്യില്ല എന്ന് എനിക്ക് നല്ല ഉറപ്പ് ഉള്ളതുകൊണ്ട് ഞാൻ ഏതായൊക്കെ വണ്ടിയിൽ കേറി വീട്ടിൽ എത്തി.
