കുളി കഴിഞ്ഞു വന്നു..രണ്ടുപേരും ഡൈനിങ്ങ് ടേബിളിലിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. രാഹുൽ ഒരു കഷ്ണം അപ്പമെടുത്ത് കറിയിൽ മുക്കുന്നതിനിടയിൽ പെട്ടെന്ന് മീരയെ നോക്കി പറഞ്ഞു.
”മീരേ, ഉച്ചയ്ക്ക് ലഞ്ചിന് നമുക്ക് അങ്കിളിനെ ഇങ്ങോട്ട് വിളിച്ചാലോ? പുള്ളി താഴെ ഒറ്റയ്ക്കല്ലേ. നമ്മൾ ഇവിടെ ഉള്ളപ്പോൾ അങ്കിളും കൂടെ ഉണ്ടെങ്കിൽ അതൊരു സന്തോഷമാവില്ലേ?”
രാഹുലിന്റെ ആ വാക്കുകൾ കേട്ടപ്പോൾ മീരയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. രാവിലെ മുതൽ അവൾ ആഗ്രഹിച്ചിരുന്നതും ഇതേ കാര്യം തന്നെയായിരുന്നു. തന്റെ ഉള്ളിൽ നിറഞ്ഞ സന്തോഷം പുറത്തു കാണിക്കാതെ, അവൾ വളരെ ലാഘവത്തോടെ മറുപടി നൽകി.
”അദ്ദേഹം വരുമോ രാഹുൽ? അവിടെ ഒറ്റയ്ക്ക് ഇരുന്നാണല്ലോ ശീലം. എന്നാലും നിങ്ങൾ ഒന്ന് ചോദിച്ചു നോക്കൂ… വന്നാൽ നല്ലത് തന്നെ,” മീര പതുക്കെ പറഞ്ഞു.
”അങ്കിളിന് വരാൻ മടിയുണ്ടാകില്ല, ഞാൻ ചോദിക്കാം,” എന്ന് പറഞ്ഞ് രാഹുൽ കഴിച്ചു കഴിഞ്ഞു ആവേശത്തോടെ കൈ കഴുകി എഴുന്നേറ്റു.
രാഹുൽ താഴേക്ക് പോയി..
മീരയുടെ മുഖത്ത് ഒരു വശ്യമായ പുഞ്ചിരി വിരിഞ്ഞു. അങ്കിളിന്റെ ആ പൗരുഷം നിറഞ്ഞ സാമീപ്യം ഉച്ചയ്ക്കും തന്റെ അടുത്തുണ്ടാകുമെന്ന ചിന്ത അവളുടെ നെഞ്ചിടിപ്പ് കൂട്ടി. തന്റെ സാരിത്തലപ്പ് ഒന്ന് ഒതുക്കിക്കൊണ്ട് അവൾ അടുക്കളയിലെ പണികൾ പ്ലാൻ ചെയ്യാൻ തുടങ്ങി.
രാഹുൽ മുറ്റത്തിറങ്ങി അങ്കിളിന്റെ അടുത്തേക്ക് ചെന്നു. അങ്കിൾ അവിടെ പാരപ്പറ്റിൽ ചാരിനിന്ന് എന്തോ ആലോചനയിലായിരുന്നു.
”എന്താ അങ്കിൾ… ഗൗരവത്തിലാണല്ലോ?” രാഹുൽ ചിരിച്ചുകൊണ്ട് അങ്കിളിന്റെ തോളിൽ കൈവെച്ചു.
അവർ രണ്ടുപേരും കുറച്ചുനേരം നാട്ടിലെ വിശേഷങ്ങളും തറവാട്ടിലെ കാര്യങ്ങളും സംസാരിച്ചു നിന്നു. സംസാരത്തിനിടയിൽ രാഹുൽ തന്റെ കാര്യം അവതരിപ്പിച്ചു. “അങ്കിൾ, ഇന്ന് ഉച്ചയ്ക്ക് ലഞ്ചിന് ഞങ്ങളുടെ കൂടെ ഇങ്ങോട്ട് പോന്നോളൂ. നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ച് കഴിക്കാം.”
അങ്കിൾ ഒന്ന് ചിരിച്ചു, എന്നിട്ട് ഒരു ഫോർമാലിറ്റിക്ക് വേണ്ടി പറഞ്ഞു, “അതൊക്കെ എന്തിനാ മോനെ… നിങ്ങൾ രണ്ടുപേരും കൂടി അവിടെ കഴിക്ക്. എനിക്ക് ഇവിടെ ഞാൻ ഉണ്ടാക്കിക്കോളാം
വെറുതെ മീരയ്ക്ക് അതൊരു ബുദ്ധിമുട്ടാവും, വേണ്ട…”
”അതൊന്നും സാരമില്ല അങ്കിൾ, ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. മീരയ്ക്കും അത് സന്തോഷമേയുള്ളൂ. അവൾ ഇപ്പോൾ തന്നെ ഓരോന്ന് ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. അങ്കിൾ വരണം, അത്രയേയുള്ളൂ.” രാഹുൽ നിർബന്ധിച്ചു.
രാഹുലിന്റെ നിർബന്ധം കണ്ടപ്പോൾ അങ്കിൾ പതുക്കെ സമ്മതിച്ചു. “ശരി മോനെ… നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ വരാം.”
അങ്കിൾ അത് പറയുമ്പോൾ മുകളിലെ ബാൽക്കണിയിൽ മീര നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഒന്ന് തലയുയർത്തി നോക്കിയപ്പോൾ മീരയുടെ കണ്ണുകൾ അദ്ദേഹത്തിന്റേതുമായി ഉടക്കി. തന്റെ ക്ഷണം അങ്കിൾ സ്വീകരിച്ചത് മീരയെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയമായിരുന്നു. അവൾ വേഗം അകത്തേക്ക് കയറി, ഉച്ചയ്ക്കുള്ള വിരുന്ന് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
