ഭക്ഷണം കഴിഞ്ഞ് മൂന്നുപേരും ഹാളിലെ സോഫയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. അങ്കിൾ പഴയ തറവാട്ടു വിശേഷങ്ങൾ പറഞ്ഞു രാഹുലിനെ ചിരിപ്പിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നോട്ടം ഇടയ്ക്കിടെ മീരയുടെ മുഖത്ത് വന്നു തട്ടി നിന്നു. മീരയാകട്ടെ, താഴെ പായുന്ന ഉറുമ്പുകളെ നോക്കി ഗൗരവത്തിൽ ഇരിക്കുകയാണ്.
പെട്ടെന്നാണ് രാഹുലിന്റെ ഫോൺ ബെല്ലടിച്ചത്. അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്തു നോക്കി. “അങ്കിൾ, ഓഫീസിൽ നിന്നാണല്ലോ… ഒന്ന് സംസാരിച്ചിട്ട് വരാം,” എന്ന് പറഞ്ഞ് രാഹുൽ ഫോണും ചെവിയിൽ വെച്ച് വേഗം ബാൽക്കണിയിലേക്ക് നടന്നു.
രാഹുൽ പുറത്തേക്ക് പോയ ആ നിമിഷം ഹാളിൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. അങ്കിൾ പതുക്കെ മീരയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. അവളുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. അങ്കിൾ ശബ്ദം പരമാവധി താഴ്ത്തി, എന്നാൽ ഗൗരവത്തോടെ പറഞ്ഞു:
”മീരേ… നീ ഇപ്പോൾ എന്നെ ഒഴിവാക്കാൻ നോക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ എന്റെ ഉള്ളിലെ ആഗ്രഹം ഞാൻ നിന്നോട് തുറന്നു പറഞ്ഞു കഴിഞ്ഞു. ഇതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. നിന്റെ സമ്മതത്തിന് വേണ്ടി ഞാൻ അക്ഷമയോടെ കാത്തിരിക്കും. അത് എന്ന് വേണമെങ്കിലും ആകാം… നിനക്ക് എപ്പോൾ എന്നോട് സംസാരിക്കണം എന്ന് തോന്നുന്നുവോ, അന്ന് നീ എന്റെ അടുത്തേക്ക് വന്നാൽ മതി.”
അങ്കിൾ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു. മീര ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ വിരലുകൾ സാരിത്തലപ്പിൽ മുറുകുന്നത് അദ്ദേഹം കണ്ടു. രാഹുൽ സംസാരം കഴിഞ്ഞ് തിരികെ വരുന്നത് കണ്ടപ്പോൾ അങ്കിൾ വേഗം പഴയപോലെ അകലം പാലിച്ചിരുന്നു.
”ശരി മക്കളേ, എന്നാൽ ഞാൻ ഇറങ്ങട്ടെ. ലഞ്ച് ഗംഭീരമായിരുന്നു,” അങ്കിൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
