പുനർജ്ജന്മം [ജോൺ എബ്രഹാം] 13

രാഹുൽ മീരയോടൊപ്പം ഓരോ മുറിയും കയറി ഇറങ്ങുകയായിരുന്നു. ചന്ദനനിറമുള്ള ഭിത്തികളും, തേക്കിൻ തടിയിൽ പണിത ജനലുകളും കണ്ടപ്പോൾ മീരയുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം വന്നു. അവൾ ഓരോ മുക്കും മൂലയും കൗതുകത്തോടെ നോക്കി നടക്കുന്നത് കണ്ടപ്പോൾ രാഹുലിനും സമാധാനമായി.
​മീര അല്പം മാറി ബാൽക്കണിയിൽ നിന്ന് ആ മാവിന്റെ ചില്ലകൾ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ, സിജിൻ പതുക്കെ രാഹുലിനെ കൈക്ക് പിടിച്ച് അല്പം മാറി നിന്നു. സിജിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവമായിരുന്നു.
​ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തി സിജിൻ രാഹുലിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു:
​”എടാ തെണ്ടീ… നീ ശരിക്കും ഭാഗ്യവാനാടാ! നിന്റെ പെണ്ണുമ്പിള്ള ഒരു ഒന്നൊന്നര ആറ്റം ചരക്കാണല്ലോ! ഈ കൊച്ചിയിൽ സകല വള്ളിയും പിടിച്ചു നടക്കുന്ന എനിക്ക് പോലും ഇങ്ങനെയൊരു ഐറ്റത്തിനെ ഇതുവരെ കാണാൻ പറ്റിയിട്ടില്ല.”
​രാഹുൽ ഒന്ന് ചമ്മി ചിരിക്കാൻ നോക്കിയെങ്കിലും സിജിൻ വിട്ടില്ല. അവൻ രാഹുലിന്റെ ഷർട്ടിൽ പിടിച്ച് ഒന്നുകൂടി വലിച്ചടുപ്പിച്ചു.
​”സത്യം പറയെടാ നാറി… നീ കോഴിക്കോട് കാട്ടിക്കൂട്ടിയ നാറിത്തരങ്ങളും, ആന്റിമാരുടെ പുറകെ നടന്ന ആ പഴയ കളികളുമൊക്കെ ഓർക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. എങ്ങനെയാടാ നിനക്ക് ഇത്രയും ഐശ്വര്യമുള്ള, ഇങ്ങനൊരു പെണ്ണിനെ ഒപ്പിക്കാൻ പറ്റിയത്? നീ ഏത് ദൈവത്തെയാടാ പ്രാർത്ഥിച്ചത്?”
​രാഹുൽ ചുറ്റും നോക്കി. മീര കേൾക്കുന്നുണ്ടോ എന്ന ഭയം അവനുണ്ടായിരുന്നു. “എടാ ശബ്ദം കുറയ്ക്കടാ… അവൾ കേൾക്കും. അതൊക്കെ പഴയ കാലമല്ലേ. ഇപ്പോൾ ഞാൻ അതൊക്കെ നിർത്തി.
​സിജിൻ ഒന്ന് ആക്കി ചിരിച്ചു. “പഴയതൊക്കെ നിർത്തിയെന്ന് നീ പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ? നോക്കിക്കോ, അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല. എന്തായാലും മോനെ, നീ സൂക്ഷിക്കണം. നിന്റെ ഈ ഭാഗ്യം കണ്ട് എനിക്ക് പോലും അസൂയ തോന്നുന്നുണ്ട്.”

The Author

Leave a Reply

Your email address will not be published. Required fields are marked *