“നെല്‍സാ ഡാ..!” ഗോപന്‍ ആശങ്കയോടെ ശബ്ദം താഴ്ത്തി വിളിക്കുന്നത് കേട്ടു. “നമ്മുടെ മച്ചു എന്തോ ടെൻഷനിലാ. വാ നമുക്കും കൂടെ പോകാം. ഇല്ലേൽ ശീലമില്ലാത്ത ഓരോന്നും ചെയ്ത് അവന്‍ റോട്ടിൽ കിടക്കും.” ഗോപന്‍ രഹസ്യമായി പറഞ്ഞെങ്കിലും എനിക്കത് കേട്ടു.
“പ്രശ്നം ഉണ്ടേലും ഇല്ലേലും നമ്മൾ മൂന്നും എപ്പോഴും ഒരുമിച്ച് ഉണ്ടാവും. നി വാ.” നെല്‍സനും ചെന്ന് അവന്റെ ബൈക്കില്‍ കേറി.
ഞാൻ നേരെ ബാര്‍ ലക്ഷ്യമാക്കി ബൈക്കും വിട്ടതും, അവരും രണ്ടു ബൈക്കിലായി എന്നെ ഫോളോ ചെയ്തു വന്നു.
അവസാനം ബാറിന് മുന്നില്‍ നിർത്തിയ ഞാൻ കാശ് ഗോപന്റെ കൈയിൽ കൊടുത്തു.
“രണ്ട് ഫുൾ മേടിച്ചൊ..!” ഞാൻ പറഞ്ഞതും അവർ തര്‍ക്കിച്ചു.
പക്ഷേ അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ ചെന്ന് രണ്ടു ഫുൾ വാങ്ങിക്കൊണ്ടും വന്നു. പിന്നെ കുറെ ഫുഡും വാങ്ങി. അതൊക്കെ കൊണ്ട് ഞങ്ങൾ ബീച്ചിലേക്കാണ് പോയത്.
ഏഴുമണി കഴിഞ്ഞിരുന്നത് കൊണ്ട് അധികം തിരക്കില്ലായിരുന്നു. അത്ര വെട്ടമില്ലാത്ത സ്ഥലം നോക്കിയാണ് ഞങ്ങൾ പോയിരുന്നത്.
“എന്നാലും അളിയാ, രണ്ടു ഫുൾ ഇച്ചിരി കൂടിപ്പോയി.” നെല്‍സന്‍ അംഗീകരിക്കാന്‍ കഴിയാത്ത പോലെ തലയാട്ടി. “ആഹ്ങ്.. അത് എന്തെങ്കിലും ആവട്ടെ. പക്ഷേ ആദ്യം നിന്റെ പ്രശ്നം എന്താണെന്ന് പറയ്.” ആ ഇരുട്ടത്തും നെല്‍സന്‍ എന്റെ മുഖത്ത് നോക്കി പ്രശ്നം വായിച്ചെടുക്കാൻ ശ്രമിച്ചു.
“ശരിയാ, നിന്റെ പ്രശ്നം എന്താണെന്ന് പറയളിയാ..” ഗോപനൂം എന്റെ മുഖത്ത് നോക്കി.
“ഒരു മയിര് പ്രശ്‌നവും എനിക്കില്ല.” ഞാൻ ഒഴിഞ്ഞുമാറി. “നിങ്ങൾ ഈ കുപ്പിയെ തുറന്നൊഴിക്ക്.”
അന്നേരം സുമ നെല്‍സനെ കോൾ ചെയ്തതും അവന്‍ എടുത്ത് എന്തൊക്കെയോ സംസാരിച്ച ശേഷം വച്ചു.
അതോടെ എന്റെ ചിന്ത പെട്ടന്ന് സുമയെ കുറിച്ചായി.
നല്ല ലാഭത്തിന് മാളിന്റെ സ്റ്റോക്ക് എടുക്കുന്ന കാര്യത്തിനായി പുതിയ കുറെ കൊണ്ടാക്റ്റ്സ് എനിക്ക് കിട്ടിയിരുന്നു. അങ്ങനെ അവരെയൊക്കെ നേരിട്ട് ചെന്ന് കാണേണ്ട അവശ്യവും ഉണ്ടായിരുന്നു. അങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മൂന്ന് അന്യ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയില്‍ ആയിരുന്നത് കൊണ്ടാണ് നെല്‍സനും സുമയുടെയും വിവാഹ വാര്‍ഷിക പാര്‍ട്ടിക്ക് പോകാൻ കഴിയാത്തത്.
