അത് വകവയ്ക്കാതെ ഞാൻ പറഞ്ഞു, “തല്‍കാലം നിന്റെ പഠിത്തത്തിൽ മാത്രം നിന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ചാൽ മതി. എന്നിട്ട് നി ആഗ്രഹിച്ചത് പോലെ ജോലിക്ക് കേറാനുള്ള കാര്യങ്ങളെ കുറിച്ചു മാത്രം നി തല പുകച്ചാൽ മതി.” നിഷ്‌കര്‍ഷമായി ഞാൻ പറഞ്ഞു. “പിന്നെ നിന്നെ കെട്ടിച്ചു വിടാന്‍ നിന്റെ മമ്മി നിനക്കു പറ്റിയ ചെക്കനെ അന്വേഷിക്കുകയാണ്…. ഏറെകുറെ എല്ലാം ശെരിയാ ലക്ഷണവുമാണ്.” ഞാൻ അവളോട് വെറുതെ പറഞ്ഞു, “സമയമാവുമ്പൊ ആ ചെക്കനെയും കെട്ടി സ്വന്തം ജീവിതത്തെ കുറിച്ചു മാത്രം ചിന്തിച്ച് ടെൻഷൻ അടിച്ചാല്‍ മതി. അല്ലാതെ വല്ലവന്റേം കാര്യമോര്‍ത്തല്ല ടെൻഷനടിക്കേണ്ടത്.” കടുപ്പിച്ചു തന്നെ അവളെ നോക്കി ഞാൻ പറഞ്ഞു.
സാന്ദ്രയോട് ഞാൻ അങ്ങനെ സംസാരിച്ചതും അവൾടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാൻ വേഗം അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി പുറത്തുള്ള മരവും മറ്റും നോക്കിയിരുന്നു.
“സാമേട്ടൻ എന്തിനാ എന്നോട് ഇത്രത്തോളം ദേഷ്യം കാണിക്കുന്നത്..?” അവൾ സങ്കടത്തോടെ ചോദിച്ചു. “സാമേട്ടൻ എനിക്ക് വല്ലവരും ആന്നോ..!?” അവള്‍ കണ്ണും തുടച്ചെന്നെ തന്നെ വിഷമത്തോടെ നോക്കിയിരുന്നു.
പക്ഷേ ഞാൻ മിണ്ടാതെ കട്ടൻ ചായ കുടിച്ചു തീര്‍ത്തു. കാലി ഗ്ലാസ്സ് ചോദിച്ചു കൊണ്ട് അവൾ കൈ നീട്ടി.. പക്ഷേ ഞാൻ കൊടുത്തില്ല. അതിനെ മേശപ്പുറത്തു വച്ചു. അവള്‍ കൊണ്ടുവന്ന പലഹാരവും ഞാൻ തൊട്ടില്ല.
“പ്ലീസ് സാമേട്ടാ…, എന്നോട് ദേഷ്യം കാണിച്ചിങ്ങനെ ഇരിക്കരുത്…” അവൾ സങ്കടപ്പെട്ടു കെഞ്ചി. “ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ സാമേട്ടൻ എന്നോടിങ്ങനെ കാണിക്കുന്നത്..?!”
അവളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി മേശപ്പുറത്ത് നിന്നും ന്യൂസ് പേപ്പർ എടുത്തു നിവർത്തി, എന്നിട്ട് അതില്‍തന്നെ ഞാൻ നോക്കിയിരുന്നു.
“ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ ദേഷ്യം..?!” ന്യൂസ് പേപ്പർ പിടിച്ചു വാങ്ങിക്കൊണ്ട് അവള്‍ വിഷമത്തോടെ ചോദിച്ചു.
ഞാൻ ഒരു നെടുവീര്‍പ്പോടെ പടിവാതില്‍ക്കല്‍ ഒന്ന് നോക്കി.
“കിച്ചനിൽ അവർ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കുവാന്ന്, ഇപ്പൊ ഇവിടേക്കാരും വരില്ല.” എന്റെ മനസ്സ് വായിച്ചത് പോലെ അവള്‍ പറഞ്ഞിട്ട് പിന്നെയും ചോദിച്ചു, “ഇനി പറ സാമേട്ടാ. ഇന്നലെ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണോ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്..?”
