എന്തു മയിരെങ്കിലും ആകട്ടെ എന്ന് ചിന്തിച്ചു കൊണ്ട് അതെല്ലാം ഞാൻ മനസ്സിൽ തന്നെ പൂഴ്ത്തി വച്ചു.
തല്‍കാലം സുമയെ കുറിച്ചായി എന്റെ ചിന്ത മുഴുവനും.
സമയം ഒന്‍പത് മണി ആയതും ഞാൻ നെല്‍സനെ വിളിച്ചു.
“പറയളിയാ..!” ബാക് ഗ്രൌണ്ടിൽ ചെറുതായി കലപില ശബ്ദം കേട്ടതും അവന്‍ സ്കൂളിൽ തന്നെ എന്ന് മനസ്സിലായി, ഭാഗ്യം. ഇത് അറിയാൻ തന്നെയാ ഞാൻ അവനെ വിളിച്ചതും.
“മച്ചു, എന്റെ ബൈക്ക് താക്കോൽ…?”
ഉടനെ അവന്‍ ശബ്ദം താഴ്ത്തി ചിരിച്ചു. എന്നിട്ട് പറഞ്ഞു, “താക്കോലും വഴക്കും സുമയോട് ചെന്ന് മേടിക്ക്.” അത്രയും പറഞ്ഞിട്ട് അവന്‍ കട്ടാക്കി.
ഞാൻ ഊറിചിരിച്ചു. കഴിഞ്ഞ രാത്രി ഞാനും അവന്റെ ഭാര്യയും എന്തൊക്കെ സംസാരിച്ചെന്ന് അവന് അറിയില്ലല്ലൊ..!!
സുമയെ കുറിച്ചു ചിന്തിച്ചതും എന്റെ മനസ്സ് വെപ്രാളം കാട്ടി. ഞാൻ മാളിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചാണ് നെല്‍സന്റെ വീട്ടിലേക്ക് ചെന്നത്. അല്ലെങ്കിൽ ബൈക്ക് എടുക്കുമ്പൊ കാറിനെ നെല്‍സന്റെ വീട്ടില്‍ ഇട്ടിട്ട് പോരേണ്ടി വരും.
അര മണിക്കൂര്‍ കൊണ്ട് ഞാൻ നെല്‍സന്റെ ടെറസിട്ട ഒറ്റ നില വീടിന്റെ മുറ്റത്ത് ചെന്നിറങ്ങി. ഓട്ടോയ്ക്ക് കാശും കൊടുത്ത് ഞാൻ പടിവാതില്‍ക്കല്‍ തിരിഞ്ഞ നേരം സുമ അകത്തേക്ക് ഓടി പോകുന്നത് കണ്ടു.
നെല്‍സനും സുമയും മാത്രമാണ് അവരുടെ വീട്ടില്‍ താമസിക്കുന്നത്. നെല്‍സന്‍ സ്കൂളിൽ പോയത് കൊണ്ട് സുമ ഇപ്പൊ ഒറ്റക്കാണ്. ആ ചിന്തയിൽ ചൂട് പിടിച്ചു കൊണ്ട് ഞാൻ വീട്ടില്‍ കേറി.
അവളെ ഹാളില്‍ ഒന്നും കണ്ടില്ല. പക്ഷേ ടിവി സ്റ്റാന്‍ഡിൽ എന്റെ ബൈക്ക് ചാവി ഇരിക്കുന്നത് ഞാൻ കണ്ടു.
അന്നേരം അടുക്കളയില്‍ നിന്നും ചെറിയ ശബ്ദം കേട്ടതും ഞാൻ വാതിലിനെ ശബ്ദം കേൾപ്പിക്കാതെ അടച്ചു കുറ്റിയിട്ട ശേഷം അടുക്കള ഭാഗത്തേക്ക് ചെന്നു.
നല്ല മീന്‍ കറിയുടെ മണം..! എന്റെ നാവില്‍ വെള്ളമൂറി. കുക്കറില്‍ ചോറും വേവിച്ചു വെച്ചിരുന്നതും ഞാൻ കണ്ടു. കൂടാതെ അടച്ചു വച്ചിരുന്ന ചെറിയ പാത്രങ്ങളിൽ നിന്നും കൂട്ടും തോരനും കൂടാതെ എന്തൊക്കെയോ ഫുഡിന്റെ നല്ല മണം വരുന്നുണ്ടായിരുന്നു.
