അജിത്തിന്റെ അച്ഛൻ വലിയൊരു ബിസിനസ്സുകാരനും സ്കൂൾ മാനേജ്‌മെന്റിൽ പിടിപാടുള്ളവനുമായിരുന്നു. അയാൾ സ്റ്റാഫ് റൂമിൽ വന്ന് ശാരദയെ ഭീഷണിപ്പെടുത്തി.
”ടീച്ചറേ, അവൻ എന്റെ മകനാണ്. ഇത്രയും വലിയ പ്രശ്നമാക്കേണ്ട കാര്യമില്ല. അതങ്ങ് തീർത്തു വിട്ടേരെ…” അയാൾ പറഞ്ഞു.
എന്നാൽ ശാരദ വഴങ്ങിയില്ല.
“പണത്തിന് മുന്നിൽ എന്റെ തൊഴിലിന്റെ മര്യാദ ഞാൻ പണയം വെക്കില്ല. അവൻ നിയമപ്രകാരം ശിക്ഷിക്കപ്പെടണം,” അവർ ഗൗരവത്തിൽ മറുപടി നൽകി.
ശാരദയുടെ നിർബന്ധബുദ്ധി കാരണം അജിത്തിനും, കൂട്ടുകാർക്കും ഒരു വർഷം നഷ്ടമായി. ആ വാശിക്കാണ് അവർ പ്ലസ് ടു വീണ്ടും പഠിക്കാൻ അതേ സ്ക്കൂളിൽ തന്നെ എത്തിയത്.
അന്ന് സ്റ്റാഫ് റൂമിൽ വെച്ച് അജിത്ത് മനസ്സിൽ ഉറപ്പിച്ചതാണ്, ഈ ഗർവ്വ് കാണിക്കുന്ന ‘അധ്യാപികയെ’ ഒരിക്കൽ തന്റെ കാൽക്കീഴിൽ കൊണ്ടുവരുമെന്ന്. പക്ഷേ ഒരിക്കൽ പോലും അതിനൊരവസരം അവന് കിട്ടിയില്ല. പകയോടെ അവൻ കാത്തിരിക്കുകയാണ്.
————————————————————-
പ്ലസ് ടു ക്ലാസ്സിലെ ഉച്ചസമയം.
വെയിൽ കടുപ്പമാണ്.ശാരദ ടീച്ചർ ക്ലാസ്സിൽ കെമിസ്ട്രി എടുത്തുകൊണ്ടിരിക്കുകയാണ്.
എല്ലാവരും ഉറക്കം തൂങ്ങി ഇരിക്കുമ്പോഴാണ് വിനുവിന്റെ ബെഞ്ചിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
എല്ലാവരും അങ്ങോട്ടേക്ക് നോക്കി…
അറിയാതെ ഉറങ്ങിപ്പോയ വിനുവിന്റെ തല ഡെസ്കിൽ ഇടിച്ചതായിരുന്നു ആ ശബ്ദം.
ക്ലാസ്സിൽ ചിരി പടർന്നു. ശാരദ ടീച്ചറുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവർ വിനുവിന്റെ അടുത്തേക്ക് നടന്നു വന്നു.

ഇത് സിൽക്ക് സാരീ അതെ കഥയല്ലേ?