ഈ സംസാരങ്ങൾക്കിടയിൽ വിനു മിണ്ടാതെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. അവന്റെ പോക്കറ്റിലിരുന്ന ആ ഫോൺ അവനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി റെക്കോർഡ് ചെയ്ത ആ ശബ്ദങ്ങൾ…
“ശരി, നമുക്ക് സമയം കളയണ്ട. നിങ്ങൾ ആ ബുക്സ്എടുക്ക്,” ശാരദ എഴുന്നേറ്റു.
“ടീച്ചറേ… ഒരു പത്തു മിനിറ്റ്. ഈ ചൂടത്തല്ലേ ഞങ്ങൾ വന്നത്. ഒന്ന് ഇരുന്നോട്ടെ ,” നിതിൻ പറഞ്ഞു. “ടീച്ചറുടെ ആ ‘പൂന്തോട്ടം ‘കണ്ടപ്പോൾ തന്നെ മനസ്സിന് നല്ലൊരു കുളിർമ തോന്നി. ഈ ചെടികളൊക്കെ ടീച്ചർ തന്നെയാണോ നോക്കുന്നത്?”
“അതെ, വൈകുന്നേരം കുറച്ച് സമയം അതിനായി മാറ്റിവെക്കും,” ശാരദ മറുപടി നൽകി.
“അതാണല്ലേ ടീച്ചറുടെ ആ പോസിറ്റീവ് എനർജിക്ക് കാരണം,” അജിത്ത് എഴുന്നേറ്റ് ടീച്ചറുടെ അടുത്തേക്ക് വന്നു. “ടീച്ചർക്ക് ഈ പ്രായത്തിലും ഇത്രയും എനർജി എവിടുന്നാ കിട്ടുന്നത്? ഞങ്ങളൊക്കെ ഒന്ന് നടന്നാൽ തന്നെ തളർന്നു പോകും.”
അജിത്ത് സംസാരിക്കുമ്പോൾ ശാരദയുടെ തോളിൽ തൊടുമോ എന്ന് വിനു പേടിച്ചു. പക്ഷേ അവൻ വളരെ മാന്യമായി ദൂരം പാലിച്ചു. അവന്റെ വാക്കുകളിലെ ആ ‘സുഖിപ്പിക്കൽ’ ശാരദ ആസ്വദിക്കുന്നുണ്ടെന്ന് വിനുവിന് തോന്നി. ഭർത്താവ് അടുത്തില്ലാത്ത, സ്നേഹമുള്ള വാക്കുകൾ കേട്ട് ശീലമില്ലാത്ത ഒരു സ്ത്രീയുടെ മനസ്സിലേക്ക് അവർ പതുക്കെ വഴി വെട്ടുകയായിരുന്നു എന്ന് ആ പൊട്ടന് മനസ്സിലായില്ല.
“നിങ്ങൾ ഓരോന്ന് പറഞ്ഞു എന്നെ ഇങ്ങനെ പുകഴ്ത്തണ്ട. എല്ലാവരും പുസ്തകം എടുക്ക്,” ശാരദ അടുക്കളയിലേക്ക് നടന്നു. “ഞാൻ നിങ്ങൾക്കായി കുറച്ച് ജ്യൂസ് എടുക്കാം. വിയർത്തു വന്നതല്ലേ.”

ഇതിനിടെ മകന്‍ വിനുവിന് സമീപനം ഒന്നും പറഞ്ഞു കണ്ടില്ല….ഇത്രയും ഒപ്പിച്ച മകനോട് ഒരു ചോദ്യവും പറച്ചിലും ഇല്ലേ?
nalloru story aarnu but interest poyi
nalloru theme aarnu but interest poyi
അജിത് മാത്രം മതി. ബാക്കി ഉളളവർ ഒക്കെ കാഴ്ചക്കാർ ആയി മതിയെന്നാ എൻ്റെ ഒരു ആഗ്രഹം.