ശരദ പ്രവീണിന്റെ കരുത്തുറ്റ കൈകൾക്കുള്ളിൽ ചേർന്നുനിന്ന് ആ നിമിഷത്തിന്റെ ലഹരിയിൽ മുഴുകിയിരിക്കുകയായിരുന്നു. അവന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. പ്രവീൺ പതുക്കെ അവളുടെ കാതോരം എന്തോ മന്ത്രിക്കാൻ തുടങ്ങിയതും, പെട്ടെന്ന് നിശബ്ദമായ ആ പകലിനെ കീറിമുറിച്ചുകൊണ്ട് വീടിന് പുറത്ത് ഒരു ശബ്ദം കേട്ടു.
മുറ്റത്തെ കല്ലുകളിൽ ടയറുകൾ ഉരസുന്ന ശബ്ദം… ഒരു കാർ വന്ന് നിൽക്കുന്നതിന്റെയും അതിന്റെ എൻജിൻ ഓഫ് ആകുന്നതിന്റെയും വ്യക്തമായ ശബ്ദം കേട്ട് രണ്ടുപേരും ഒരുപോലെ ഞെട്ടിപ്പോയി.
ശരദയുടെ കണ്ണുകളിൽ ഭയം പടർന്നു. അവൾ പ്രവീണിന്റെ കൈകളിൽ നിന്ന് പെട്ടെന്ന് അടർന്നുമാറി. “അഞ്ജന … അഞ്ജന എത്തിയോ?” അവൾ വിക്കി വിക്കി ചോദിച്ചു. പ്രവീൺ ഒന്നും മിണ്ടാതെ ജനാലയ്ക്കൽ ചെന്ന് പുറത്തേക്ക് നോക്കി..
- (തുടരും…)
