വിനുവും ഹരീഷും ആദ്യം എതിർത്തെങ്കിലും, ശരണ്യയുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു.
അങ്ങനെ, ഒരാഴ്ചയ്ക്ക് ശേഷം അമലിനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ശരണ്യയുടെ കാറിൽ, അമലും, അവനെ താങ്ങിപ്പിടിച്ച് വിനുവും ഹരീഷും കയറി. ശരണ്യയുടെ സുഹൃത്തുക്കൾ അവനെ അവളുടെ കൊച്ചിയിലുള്ള വീട്ടിലേക്ക് എത്തിച്ചു.
അവർ അമലിനെ അവിടെയാക്കി, അവൻ പൂർണ്ണമായും സുഖം പ്രാപിക്കുന്നത് വരെ അവിടെ ഉണ്ടാകണം എന്ന് ഉറപ്പ് നൽകി.
ശരണ്യ കുറച്ച് ദിവസത്തേക്ക് ക്ലാസ്സുകളിൽ നിന്ന് അവധിയെടുത്തു. അവൾ അമലിനെ പരിചരിച്ചു. ചില ദിവസങ്ങളിൽ അവളുടെ സുഹൃത്തുക്കളോ വിദ്യാർത്ഥികളോ അവളെ സഹായിക്കാനായി വന്നു. ഹോസ്പിറ്റലിൽ വെച്ച് അവനെ കണ്ടതിന് ശേഷം, ഇത്രയും ദിവസത്തിന് ശേഷം അവൻ സുഹൃത്തുക്കളെ കണ്ടു.
ആദ്യ ദിവസങ്ങളിൽ അമൽ മൗനത്തിലായിരുന്നു. അവന്റെ മനസ്സിൽ ആ വിവാഹ ദിവസം നടന്ന സംഭവങ്ങൾ മാത്രമാണ്. അവന്റെ ഫോൺ രാത്രി വരെ അവന്റെ കൂടെയുണ്ടായിരുന്നു. ആർക്കും അതിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
പെട്ടെന്ന് അവനൊരു കാര്യം ഓർമ്മ വന്നു. കല്യാണത്തിന്റെ അന്ന് രാവിലെ, കുളിക്കാൻ പോയപ്പോൾ അവൻ സാധാരണയിൽ കൂടുതൽ സമയം എടുത്തിരുന്നു. ഒരുപക്ഷെ, ആ സമയത്തിനുള്ളിൽ ആരെങ്കിലും അവന്റെ ഫോൺ ഉപയോഗിച്ചിരിക്കാം!
അവന്റെ തലച്ചോറ് ചിന്തിക്കാൻ തുടങ്ങി. ഇത് വെറുതെ സംഭവിച്ചതല്ല. ആരോ പ്രതികാരത്തിനായി, അല്ലെങ്കിൽ മറ്റ് ലക്ഷ്യങ്ങൾക്കായി, അവനെ ഒരു കുറ്റവാളിയായി ചിത്രീകരിക്കാൻ വേണ്ടി ചെയ്തതാണ്. അവന്റെ കുടുംബത്തെ തകർക്കാൻ വേണ്ടി ആരോ ചെയ്ത കളിയാണിത്. അവന്റെ മനസ്സിൽ ചിന്തകൾ കറങ്ങി.

Vaican thodangiya angane irunn pokum
Page thernathann vishamam 🥺
Korachoode page kootamairun kettoo, korach bhagagal odich kalanjuu
Appo adutha katha ayyi petten thanne vannoo wait cheyyum njan
Snehathode ROSE 🌹🌹