വീണ്ടും അദ്ദേഹം ആഴത്തിലുള്ള ധ്യാനത്തിലേക്ക് പോയി. പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തിയ ശേഷം, അതിനുള്ള പരിഹാരം തേടാനായി അദ്ദേഹം 20 മിനിറ്റ് കൂടി ധ്യാനിച്ചു.
സമയം നീങ്ങി. വിശ്വനാഥ ശർമ്മ ധ്യാനത്തിൽ നിന്ന് ഉണർന്നു. അദ്ദേഹം പതിയെ സംസാരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു.
വിശ്വനാഥ ശർമ്മ: “വാസുദേവാ, മാലതി. നിങ്ങൾ ജീവിതത്തിൽ രണ്ട് വലിയ തെറ്റുകൾ ചെയ്തിരിക്കുന്നു. ഒന്ന്, നിങ്ങളുടെ മകളുടെ കല്യാണം ക്ഷേത്രോത്സവത്തിന്റെ തിരക്കിട്ട സമയത്ത് തന്നെ നിശ്ചയിച്ചു. ഈ സമയം മംഗളകരമാണ്, പക്ഷെ തിരുമാന്ധാംകുന്നിലമ്മയുടെ ശ്രദ്ധ ഇവിടെയുണ്ടാകും.”
”രണ്ടാമത്തെയും ഏറ്റവും വലിയ തെറ്റ്, നിങ്ങളുടെ സ്വന്തം മകനെ യാതൊരു ചിന്തയുമില്ലാതെ, രണ്ടാമതൊന്ന് ആലോചിക്കാതെ നിങ്ങൾ തള്ളിപ്പറഞ്ഞു. ആരെയും ഒന്നും ബോധിപ്പിക്കാതെ അവനെ അടിച്ചോടിച്ചു.”
വാസുദേവനും മാലതിയും തലകുനിച്ചിരുന്നു. അവർക്ക് കുറ്റബോധം തോന്നി.
വിശ്വനാഥ ശർമ്മ: “ഇപ്പോൾ സംഭവിച്ചതെല്ലാം ആ തിരുമാന്ധാംകുന്നിലമ്മയുടെ ഒരു കളിയായിരുന്നു. എന്നാൽ അത് നിങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രശ്നമല്ല. ഇത് കൃത്യമായി പതിനൊന്ന് തലമുറ മുൻപുള്ള നിങ്ങളുടെ കുടുംബ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.”
അവരുടെ മുഖം ഞെട്ടലിൽ വിടർന്നു.
വിശ്വനാഥ ശർമ്മ: “പതിനൊന്ന് തലമുറ മുൻപ്, ഈ വീട്ടിൽ ഒരു വേലക്കാരി ഉണ്ടായിരുന്നു. അവളുടെ പേര് നാണിക്കുട്ടി. നിങ്ങളുടെ കുടുംബത്തിലെ അന്നത്തെ കാരണവർ, ലോകനാഥൻ, അവളെ അഗാധമായി സ്നേഹിച്ചിരുന്നു. അവരുടെ പ്രണയം തീവ്രമായിരുന്നു. എന്നാൽ അവരുടെ പ്രായവ്യത്യാസവും, അവളുടെ താഴ്ന്ന ജാതിയും കാരണം ലോകനാഥന്റെ അച്ഛൻ അവരെ വേർപെടുത്തി. വേർപിരിഞ്ഞതിന് ശേഷം ആ കാരണവർ നാണിക്കുട്ടിയെ നിർബന്ധിച്ച് ഒരു മദ്യപാനിയായ മദ്ധ്യവയസ്കന് വിവാഹം ചെയ്ത് കൊടുത്തു.”

Vaican thodangiya angane irunn pokum
Page thernathann vishamam 🥺
Korachoode page kootamairun kettoo, korach bhagagal odich kalanjuu
Appo adutha katha ayyi petten thanne vannoo wait cheyyum njan
Snehathode ROSE 🌹🌹