കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ അമലിൻ്റെയും ശരണ്യയുടെയും അരികിലേക്ക് വാസുദേവനും മാലതിയും ചെന്നു.
വാസുദേവൻ അമലിനെ ചേർത്തുപിടിച്ച് പറഞ്ഞു: “മോനേ… ഇനി നിനക്ക് പൂർണ്ണ സമാധാനത്തോടെ ജീവിക്കാം. നീതിയും സത്യവും ജയിച്ചു. ലോകനാഥൻ്റെ ശാപം ഇതോടെ പൂർണ്ണമായും അവസാനിച്ചു.”
അമൽ, ശരണ്യയുടെ കൈയ്കളിൽ പിടിച്ചു. “ഇതെല്ലാം ശരണ്യയുടെ പിന്തുണകൊണ്ടാണ് അച്ഛാ. എൻ്റെ നാണിക്കുട്ടി എനിക്കുവേണ്ടി കാത്തിരുന്നു.”
മാലതി സന്തോഷത്തോടെ ചിരിച്ചു: “നിങ്ങൾ രണ്ടാളും ഒരുമിച്ച് ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കണം. തിരുമാന്ധാംകുന്നിലമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കുണ്ടാകും.”
അങ്ങനെ, പതിനൊന്ന് തലമുറ മുൻപ് സംഭവിച്ച പ്രണയദുരന്തത്തിൻ്റെ അലകൾ അവസാനിച്ചു. അമലിനും ശരണ്യക്കും നീതി ലഭിച്ചു. അവരുടെ ജീവിതം പ്രതീക്ഷയുടെയും സ്നേഹത്തിൻ്റെയും പുതിയ അധ്യായത്തിലേക്ക് കടന്നു.
കോടതിയിൽ നീതി നടപ്പാക്കപ്പെട്ടതോടെ, വാസുദേവൻ്റെയും മാലതിയുടെയും മനസ്സിൽ സന്തോഷവും സമാധാനവും നിറഞ്ഞു. അമൽ നിരപരാധിയാണെന്ന് ലോകമറിഞ്ഞു. ഹർഷൻ നാഥ് ശിക്ഷിക്കപ്പെട്ടു. ലോകനാഥൻ്റെയും നാണിക്കുട്ടിയുടെയും പ്രണയം പൂർത്തിയാവാനുള്ള സമയം സമാഗതമായി.
വിശ്വനാഥ ശർമ്മയുടെ വാക്കുകൾക്ക് അനുസൃതമായി, അവർ അമലിൻ്റെയും ശരണ്യയുടെയും വിവാഹം എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിച്ചു. അവർക്ക് കാത്തിരിക്കാൻ കഴിഞ്ഞില്ല. ഈ മംഗല്യം അവരുടെ കുടുംബത്തിൻ്റെ ശാപമോക്ഷമായിരുന്നു.
അമലിൻ്റെ ചേച്ചി അനിതയുടെ വിവാഹം നടന്ന അതേ ഹാളിൽ വെച്ച് തന്നെ, ഏറ്റവും ഐശ്വര്യത്തോടെയും ഗംഭീരവുമായി അമലിൻ്റെയും ശരണ്യയുടെയും വിവാഹം നടത്താൻ വാസുദേവൻ തീരുമാനിച്ചു. ആദ്യ വിവാഹത്തിൽ സംഭവിച്ച ദുരിതങ്ങൾ മാഞ്ഞുപോയതിൻ്റെ ശുഭസൂചനയായി ഇത് മാറണമെന്ന് അവർ ആഗ്രഹിച്ചു.

Vaican thodangiya angane irunn pokum
Page thernathann vishamam 🥺
Korachoode page kootamairun kettoo, korach bhagagal odich kalanjuu
Appo adutha katha ayyi petten thanne vannoo wait cheyyum njan
Snehathode ROSE 🌹🌹