ശ്യാമളയുടെ ഒരു ദിവസം [ഋഷി] 92

പിള്ളേർക്കച്ഛൻ്റെ കയ്യിൽ നിന്നും കാശു വാങ്ങിക്കൊടുത്ത് ടിഫിനും പുസ്തകക്കെട്ടുകളും സഞ്ചികളിലായോ എന്നു നോക്കി ശ്യാമള രണ്ടിനേം ഉന്തിത്തള്ളി പറഞ്ഞുവിട്ടു. ഇന്ന് ട്യൂഷനുണ്ട്. രണ്ടും വരുമ്പോൾ ആറു കഴിയും.

മനു മോളിലേക്കു പോയി, മീനുവേടത്തിയ്ക്ക് ഒരുഗ്ലാസ് പാലുമായി. പുള്ളിക്കാരി അമ്പലത്തിലേക്കു പോവാണ്. ഇനി വൈകുന്നേരം നോക്കിയാൽ മതി. മനുവിനോട് അമ്മയെ അമ്പലത്തിൽ വിട്ടിട്ട് അമ്മാവൻ്റെ കടയിലേക്കു ചെല്ലാൻ ശ്യാമള പറഞ്ഞു. ചെക്കൻ ഇതൊക്കെയൊന്നു കണ്ടു പഠിക്കട്ടെ. അവൻ വരുമ്പോൾ മൂന്നുമണിയാവും.

തൻ്റെ മറ്റൊരു മോനായ ചന്ദ്രൻ്റെ തലയിലിത്തിരി എണ്ണ പൊത്തിക്കൊടുത്ത് അലക്കിയ തോർത്തും മുണ്ടും കയ്യിൽപ്പിടിപ്പിച്ച് അവൾ കുളിമുറിയിലേക്കു തള്ളി. ഹാവൂ! അപ്പോഴാണ് അച്ഛൻ ഉമ്മറത്ത് ഒറ്റയ്ക്കിരിപ്പാണെന്നോർത്തത്.

അവളുമ്മറത്തേക്കു ചെന്നു. ചന്തൂൻ്റെ കുളീം തേവാരവും കഴിയാൻ പത്തുപതിനഞ്ചു മിനിറ്റെങ്കിലുമെടുക്കും. യേശുദാസിൻ്റെ മനോഹരമായ പാട്ടുകൾ കാളരാഗത്തിൽ ഉറക്കെ പാടുക എന്നതാണ് ചന്ദ്രൻ്റെ കുളിയുടെ അകമ്പടി!

അവിടെ അച്ഛൻ ചാരുപടിയിലേക്ക് കാലുകൾ നീട്ടിവെച്ചിരിക്കുന്നു. ആ കണ്ണുകൾ വിദൂരതയിലെവിടെയോ ആണ്. ആള് ഇവിടെയെങ്ങുമല്ലെന്ന് അവൾക്കു തോന്നി. പുതച്ചിരുന്ന തോർത്ത് കസേരക്കയ്യിൽ. ആ നെഞ്ചിലേയും വയറിലേയും മാംസപേശികൾ ഇത്തിരിയുടഞ്ഞെങ്കിലും ഇപ്പോഴും ദൃഢമാണ്.

കുടവയറേയില്ല. പട്ടാളത്തിൽ നിന്നും പിരിഞ്ഞതിനു ശേഷവും തറവാട്ടിലെ വലിയ പറമ്പിലും തൊടിയിലുമെല്ലാം നന്നായി അധ്വാനിച്ചിരുന്നു. അവൾ ആ കാല്പാദങ്ങളുടെയടുത്ത്  ചാരു പടിയുടെ തിണ്ണമേൽ തടിച്ച ചന്തികളമർത്തിയിരുന്നു. അവൾ വന്നത് അച്ഛനറിഞ്ഞിട്ടില്ല!

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

1 Comment

Add a Comment
  1. ഡോ.കിരാതൻ

    കൊള്ളാം ഋഷി. നന്നായീട്ടുണ്ട്. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *