കുട്ടാ! അവൻ്റെ ചെവിയിൽ അവൾ മന്ത്രിച്ചു. നിൻ്റെ കുണ്ടീലെ തോലമ്മായി എടുക്കും. എന്തെങ്കിലും വേലത്തരം കൊണ്ടിങ്ങു വന്നാല്. സത്യം മാത്രം പറഞ്ഞാല് അമ്മായി നിന്നെ പൊന്നുപോലെ നോക്കും. അവളവനെ തിരിച്ചു നിർത്തി. നിക്കറിട്ടോണ്ട് പോയേച്ചും വാടാ കുട്ടാ! അവൾ കുനിഞ്ഞ് അവൻ്റെ നിറുകയിലുമ്മവെച്ചു.
മനു ആകെ പരവശനായി. അമ്മായിയോടെന്തെങ്കിലും കള്ളം പറഞ്ഞൊഴിവാകാമെന്ന പ്ലാൻ നടപ്പില്ല. അവൻ്റെ മനസ്സിടിഞ്ഞു. അറിയാതെ കുണ്ടീലൊന്നു തഴുകിപ്പോയി. പിന്നെ തല കുനിച്ച് അമ്മേടെയൊപ്പമിറങ്ങാൻ പോയി.
ഡാ! മനൂട്ടാ! അമ്മായി അവനെ കെട്ടിപ്പിടിച്ചു. അൻപതു രൂപ അവൻ്റെ പോക്കറ്റിലിട്ടു കൊടുത്തു. വിശന്നിരിക്കരുത്. അമ്മായി കാത്തിരിക്കൂട്ടോ! അവൻ്റെ കണ്ണുകൾ നിറഞ്ഞുപോയി.
അപ്പൂപ്പൻ്റെ കാലിൽ തൊട്ടിട്ട് മനു അമ്മയോടൊപ്പമിറങ്ങി. ചന്ദ്രൻ പിന്നാലെ സ്ക്കൂട്ടറിലും. അടുത്ത ദിവസത്തെ കർമ്മങ്ങൾക്കുള്ള സാധനങ്ങളുടെ ചാർത്ത് ശ്യാമള ചന്ദ്രൻ്റെ പോക്കറ്റിലിട്ടു കൊടുത്തു. പെട്ടെന്നാണ് കാറ്റുവീശിയത്. നോക്കിയപ്പോൾ മഴക്കോള്. വെളുപ്പിനേ മേഘമേയില്ലായിരുന്നു. ചന്ദ്രൻ വേഗം സ്ഥലം കാലിയാക്കി.
ശ്യാമള അച്ഛൻ്റെയടുത്തേക്കു ചെന്നു. വന്നേ എന്തെങ്കിലും കഴിക്കണ്ടേ? രാവിലെ വെളിക്കെറങ്ങിയാരുന്നോ?
മോളിലെ ഇംഗ്ലീഷ് മട്ടിലൊള്ള കക്കൂസൊന്നും എനിക്കു പറ്റുകേലടീ. ഞാൻ താഴത്തേതില് പോവാം. ഓ! ഞാൻ വെള്ളം കോരിവെക്കാം. ശ്യാമള തിരിഞ്ഞു നടന്നു. ശിവനെണീറ്റ് അടിവയറു തടവി. എന്നിട്ട് പിന്നിലേക്കു പോയി.
അപ്പഴേക്കും മഴ തുടങ്ങിയിരുന്നു. പെട്ടെന്നു കനത്തു. മുണ്ടു മാറ്റി അവളൊരു പഴയ പിഞ്ഞിത്തുടങ്ങിയ തോർത്തുടുത്തു. ബക്കറ്റിൽ വെള്ളം കോരി കക്കൂസിലെ തൊട്ടിയിൽ നിറച്ചു. രണ്ടാമതും ബക്കറ്റിൽ വെള്ളം കോരിയപ്പഴേക്കും മഴ നിന്നു. അവൾ നനഞ്ഞു കുളിച്ചിരുന്നു.

കൊള്ളാം ഋഷി. നന്നായീട്ടുണ്ട്. അഭിനന്ദനങ്ങൾ