മരിച്ച കുട്ടിയും രാഹുലും അയൽ കാരായിരുന്നു. അപകടത്തിനു ശേഷം അവരുടെ ഫാമിലിയെ ഫേസ് ചെയ്യാൻ സുകുമാരനും ശോഭനക്കും വല്ലാത്ത വിഷമമായി. അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചു വാങ്ങിയ ഒരു ട്രാൻസ്ഫർ.
പുതിയ നഗരം ആകുമ്പോൾ ആരെയും ഫേസ് ചെയ്യണ്ട, പുതിയ ഒരു ജീവിതവും തുടങ്ങാം.
ഏതാണ്ട് ഒരു വർഷത്തോളം എടുത്തു രാഹുൽ ഒന്ന് റിക്കവർ ആകാൻ, ഇപ്പോൾ നടക്കാനും ഇടക്കൊക്കെ ചിരിക്കാനും കഴിയുന്നുണ്ട്, എന്നാൽ ഓർമ്മക്കുറവ് രാഹുലിനെ വല്ലാതെ അലട്ടിയിരുന്നു.സംസാരവും സ്വയം അറിഞ്ഞുകൊണ്ടുള്ള പ്രവർത്തികളും നന്നേ കുറഞ്ഞു.
സംസാരിച്ചുകൊണ്ടിരിക്കലെ പറഞ്ഞു വന്ന കാര്യങ്ങൾ മറന്നുപോകും, ആൾക്കാരെ മനസ്സിലാകാതെ ആകും.
ഇടയ്ക്കു ഉറക്കത്തിൽ നിലവിളിക്കും. അങ്ങനെ ഒരുപാടു പ്രശ്നങ്ങൾ.
മുറതെറ്റാതെയുള്ള ഗുളികകളും, ഇൻജക്ഷനുകളും ആണ് രാഹുലിനെ ഇതുവരെ നിലനിർത്തി പോരുന്നത്.
ശോഭ പുറത്തു ഗേറ്റ് തഴുതിടുന്ന ശബ്ദം കേട്ടതും രമ്യ കണ്ണ് തുറന്നു. പുതപ്പു മാറ്റി കട്ടിലിൽ നിവർന്നിരുന്നു.
മുഖം ഒന്ന് അമർത്തി തടവി അഴിഞ്ഞു വീണ മുടി മുകളിലേക്കു ഉയർത്തി കെട്ടി.
അരികിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന രാഹുലിന്റെ തലമുടിയിൽ വാത്സല്യത്തോടെ തഴുകി.
ഒന്ന് ദീർഘ നിശ്വാസം വിട്ട് മുറിക്കു പുറത്തു കടന്നു.
ബാത്‌റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി രമ്യ അടുക്കളയിലേക്ക് നടന്നു.
ശോഭ ദോശ ഉണ്ടാക്കി കാസറോളിൽ വച്ചിരുന്നു.
രമ്യ ചായപാത്രം എടുത്തു പെട്ടെന്ന് തന്നെ ചായ തിളപ്പിച്ച് മേശമേൽ വച്ചു.
പെട്ടന്ന് തന്നെ രാഹുലിന്നടുക്കൽ ചെന്നിരുന്നു.
